അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; തലയില്ലാത്ത മൃതദേഹവുമായി യുവാവ് 36 മണിക്കൂര്‍ എസി മുറിയില്‍ താമസിച്ചു

single-img
10 January 2020

മുംബൈയിലെ കുര്‍ലയില്‍ അമ്മയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തല ചുറ്റിക ഉപയോഗിച്ച് അടിച്ച് തകര്‍ത്തു. പിന്നീട് തലയില്ലാത്ത മൃതദേഹവുമായി യുവാവ് 36 മണിക്കൂര്‍ എസി മുറിയില്‍ താമസിച്ചു.

അതിനു ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. ഇത്തരത്തിൽ ക്രൂരമായ കൊലപാതകം നടത്തിയ സൊഹാലി ഖാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാവായ ഖൈറുന്നീസ ഷെയ്ഖ് ആയിരുന്നു കൊല്ലപ്പെട്ടത്. ഖൈറുന്നീസയുടെ ശരീര ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തു.

എന്നാൽ ഇതേവരെ കാല്‍മുട്ടിന് താഴെയുള്ള ഭാഗങ്ങള്‍ ലഭിച്ചിട്ടില്ല. തല നഷ്ടപ്പെട്ട ശരീരഭാഗം ഡിസംബര്‍ 30നാണ് വിദ്യാവിഹാറിലെ നേവല്‍ ഗേറ്റിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുക്കുന്നത്. കഴിഞ്ഞ മാസം 28നാണ് ക്രൂരകൊലപാതകം നടന്നത്. മകൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് ഇരുവരും വഴക്ക് കൂടുകയും മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മരണം ഉറപ്പിക്കുന്നതിനായി വലിയ ചുറ്റികയെടുത്ത് തലക്ക് അതിശക്തമായി അടിച്ചു. ഈ പ്രഹരത്തിൽ തല തകര്‍ന്ന് മുറിയിലാകെ രക്തം പരന്നു. തുടർന്ന് ഇയാള്‍ മൃതദേഹത്തില്‍നിന്ന് തല വേര്‍പ്പെടുത്തി മൃതദേഹം കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രക്തം മുഴുവന്‍ കഴുകി വൃത്തിയാക്കി. പിന്നീട് എസി ഓണാക്കി മൃതദേഹം കിടത്തി ഒപ്പം ഇയാളും കിടന്നുറങ്ങി.

പിറ്റേ ദിവസം രാവിലെ ഇയാള്‍ മദ്യപിച്ച ശേഷം മൃതദേഹം എങ്ങനെ ഉപേക്ഷിക്കുമെന്ന ആലോചനയിൽ
മൃതദേഹം കഷ്ണങ്ങളാക്കി പാക്ക് ചെയ്തു. അതിന് ശേഷം പുറത്തുപോയി അമ്മയുടെ രണ്ട് വളകള്‍ വിറ്റ് കാമുകിക്ക് 25000 രൂപ നൽകുകയും 20000 രൂപ തന്‍റെ ബൈക്ക് വിട്ടുകിട്ടുന്നതിനായി നൽകുകയും ചെയ്തു.

ഈ ബൈക്കിലായിരുന്നു സഞ്ചരിച്ചുകൊണ്ട് ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. നിലവിൽ ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു.