റോഹിംഗ്യന്‍ വംശജരെ പുറത്താക്കലാണ് അടുത്ത ലക്ഷ്യം: കേന്ദ്ര മന്ത്രി

single-img
4 January 2020

കേന്ദ്ര സർക്കാരിന്റെ അടുത്ത ലക്‌ഷ്യം റോഹിംഗ്യന്‍ വംശജരെ നാട് കടത്തലാണെന്ന പ്രഖ്യാപനവുമായ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് റോഹിംഗ്യന്‍ വംശജര്‍ എത്തിയത് എങ്ങനെയാണെന്ന് അന്വേഷണം നടത്തണമെന്നും യാത്രചെയ്യാൻ ആരാണ് ഇവര്‍ക്ക് പണം നല്‍കുന്നതെന്ന് കണ്ടെത്തണമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേക്ക് റോഹിംഗ്യന്‍ വംശജന്‍ വന്നത് എവിടെ നിന്നാണോ അവിടേക്ക് തന്നെ മടങ്ങേണ്ടി വരുമെന്നും ജമ്മുകശ്മീരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇപ്പോൾ പാര്‍ലമെന്‍റില്‍ ദേശീയ പൗരത്വ ഭേദഗതി നിയമം പ്രാവര്‍ത്തികമായ അന്ന് മുതല്‍ തന്നെ നിയം ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമായി. അതുകൊണ്ടുതന്നെ നിയമത്തിന്‍റെ പിന്തുണ ഇല്ലാത്ത റോഹിംഗ്യന്‍ വംശജരെ പുറത്താക്കലാണ് അടുത്ത ലക്ഷ്യം.

ഇപ്പോഴുള്ള നിയമം അനുസരിച്ച് പൗരത്വം ലഭിക്കാന്‍ റോഹിംഗ്യന്‍ വംശജര്‍ക്ക് അര്‍ഹതയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വടക്ക് പശ്ചിമ ബംഗാളിലൂടെ നിരവധി സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ജമ്മുകശ്മീരിന്‍റെ പ്രാന്ത പ്രദേശങ്ങളില്‍ പോലും അവര്‍ വന്ന് താമസമാക്കിയത്. യവരെ ഇവിടെനിന്നും നാടുകടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ചില ആശങ്കകള്‍ ഉണ്ട്.

ഇതിന്റെ ആദ്യ ഘട്ടമായി പട്ടികകള്‍ തയ്യാറാക്കും ആവശ്യമായ ഇടങ്ങളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പാടാക്കും. നമ്മുടെ രാജ്യം റോഹിംഗ്യന്‍ വംശജര്‍ക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും അനുവദിക്കുന്നില്ല.ഇന്ത്യൻ പൗരത്വം നല്‍കാന്‍ തീരുമാനമായ ആറ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നില്ല. നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലും അവര്‍ ഉള്‍പ്പെടുന്നില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.