പ്രസ്ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയ രാധാകൃഷ്ണൻ സദാചാര ഗുണ്ടായിസത്തിന് മുൻപും നടപടി നേരിട്ടയാൾ

single-img
31 December 2019

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകയ്ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിൽ പ്രസ് ക്ലബ്ബിൽ നിന്ന് പുറത്താക്കുകയും അറസ്റ്റിലാകുകയും ചെയ്ത പ്രസ്ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണൻ മുമ്പും സദാചാര ഗുണ്ടായിസത്തിന് നടപടി നേരിട്ടിട്ടുള്ളതായി റിപ്പോർട്ട്.സമാനമായ കുറ്റകൃത്യങ്ങൾക്ക് നടപടി നേരിട്ട് ശിശുക്ഷേമ സമിതിയിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടയാളാണ് രാധാകൃഷ്ണൻ.ശിശുക്ഷേമ സമിതിയിൽ അസിസ്റ്റന്റായിരിക്കെ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.

പെരുമാറ്റദൂഷ്യം. അച്ചടക്കലംഘനം എന്നീ കുറ്റങ്ങൾക്കാണ് 2007ൽ ക്ഷേമസമിതി അന്വേഷിച്ച് നടപടിയെടുത്തത്. പിന്നീടാണ് ഇയാൾ കേരള കൗമുദിയിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. പ്രസ്ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തിരിക്കയാണ് ഇയാൾ മാധ്യമപ്രവർത്തകയുടെ വീട്ടിൽ കയറി സദാചാരഗുണ്ടാ ആക്രമണം നടത്തിയത്. പരാതിയിൽ കേസെടുത്ത പൊലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു.വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് ഇയാളെ പ്രസ്ക്ലബ്ബിൽ നിന്ന് പുറത്താക്കിയത്.