സിവിലിയന്‍ പരമാധികാരം എന്ന ആശയത്തെ അറിയുക; കരസേനാ മേധാവി ബിപിന്‍ റാവത്തിന് മറുപടിയുമായി ഉവൈസി
രാജ്യമാകെ പടരുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ വഴിതെറ്റിയ സമരമാണെന്നും ഈ രീതിയിൽ സമരം നടത്തുന്നവരെ നേതൃത്വം എന്ന് വിളിക്കാന്‍ കഴിയില്ലെന്നുമുള്ള കരസേനാ നേതാവ് ബിപിന്‍ റാവത്തിനെതിരെ വിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി.
നേതൃത്വം എന്ന് പറയുന്നത് ഒരാളുടെ ഓഫീസിന്റെ പരിമിതികള്‍ മനസ്സിലാക്കുക എന്നതാണ്, അതായത് സിവിലിയന്‍ പരമാധികാരം എന്ന ആശയത്തെ അറിയുക എന്നതാണ്, നിങ്ങള്‍ നേതൃത്വം വഹിക്കുന്ന സ്ഥാപനത്തിന്റെ സത്യസന്ധത സംരക്ഷിക്കുക എന്നതാണ്.- എന്നായിരുന്നു ഉവൈസിയുടെ മറുപടി.
അതേപോലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച കരസേനാ മേധാവി ബിപിന്‍ റാവത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ്വിജയ് സിങ്ങും മറുപടി നല്‍കിയിരുന്നു. നേതാക്കൾ എന്ന് പറഞ്ഞാൽ സാമുദായിക അക്രമത്തിന്റെ പേരില്‍ വംശഹത്യയില്‍ ഏര്‍പ്പെടാന്‍ അനുയായികളെ അനുവദിക്കുന്നവരുമല്ല. നിങ്ങള്‍ ഇത് അംഗീകരിക്കുന്നുവോ ജനറല്‍ സാഹേബ്? എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.