പീഡിപ്പിച്ച 54കാരനെ കണ്ണില്‍ പശതേച്ചശേഷം കഴുത്തറുത്തു കൊന്നു; ചെന്നൈയില്‍ യുവതി പിടിയില്‍
യുവതിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 54 കാരനെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തിരുവട്ടിയൂര്‍ സ്വദേശി ശേഖറിനെയാണ് 24 വയസുള്ള യുവതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ക്രോസ് റോഡിനു സമീപം മദ്ധ്യവയസ്‌കന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ശേഖറിന്റെ മകളുടെ സുഹൃത്തായ യുവതിയെ പിടികൂടിയത്.കൊലചെയ്യപ്പെട്ട മകളായ സുഹൃത്തിനെ കാണാനായി യുവതി ഇടയ്ക്കിടെ ശേഖറിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഈ രീതിയിൽ ഒരുതവണ സുഹൃത്തിനെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് ശേഖര്‍ യുവതിയെ പീഡിപ്പിച്ചത്.
പിന്നീട് തുടർച്ചയായി നാലര വര്‍ഷത്തോളം ശേഖര്‍ യുവതിയെ ഭീഷണിപ്പെടുത്തി നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതേസമയം പീഡനവിവരം അറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കാതിരിക്കാന്‍ ശേഖര്‍ പണം നല്‍കി അവരെ ഒതുക്കുകയായിരുന്നു. വീട്ടുകാർ അടുത്തിടെ യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് ശേഖറിനെ യുവതി ബസന്ത് നഗര്‍ ബീച്ചിലേക്ക് വിളിച്ചു വരുത്തി. ഇരുവരും ഇവിടെ കുറച്ചു നേരം സംസാരിച്ചിരുന്നതിനുശേഷം യുവതി ശേഖറിനോട് കണ്ണടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇയാൾ കണ്ണടച്ചതോടെ ശേഖറിന്റെ കണ്ണിന് മുകളില്‍ പശതേച്ച് ഒട്ടിച്ചു. തുടര്‍ന്ന് കത്തിയെടുത്ത് കഴുത്തറുത്ത് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കോല ചെയ്ത ശേഷം യുവതി കടന്നുകളഞ്ഞു.