ജാതി വിവേചനം: സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 3000 ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു

single-img
25 December 2019

തമിഴ്‌നാട്ടിലെ നടൂരിൽ സംഭവിച്ചമതില്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് 3000 ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു. തമിഴ്‍നാട്ടിലെ തമിഴ് പുലികള്‍ കക്ഷിയില്‍ പെട്ടവരാണ് ദളിതര്‍ക്കെതിരായ അവഗണയില്‍ പ്രതിഷേധിച്ച് കൂട്ടമതം മാറ്റത്തിന് ഒരുങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ന് മേട്ടുപ്പാളയത്തില്‍ നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം എടുത്തത്. യോഗശേഷം സംഘടനയുടെ ജനറല്‍ സെക്രട്ടറി എം ഇലവേനില്‍ മതം മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഈ സാം രണ്ടാം തിയതിയാണ് മേട്ടുപ്പാളയത്തിന് അടുത്ത് നടൂരില്‍ ശിവസുബ്രഹ്മണ്യം എന്നയാളുടെ വീടിന് ചുറ്റുമുള്ള മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണ് 17 പേര്‍ മരിച്ചത്.

അപകട കാരണമായ ഈ മതില്‍ ജാതി വിവേചനത്തിന്‍റെ ഉദ്ദേശത്തോടെയാണ് ശിവസുബ്രഹ്മണ്യം പണിതത് എന്നാണ് തമിഴ് പുലികള്‍ കക്ഷി ആരോപിക്കുന്നത്. സംഭവത്തിൽ ശിവ സുബ്രഹ്മണ്യത്തെ ഡിസംബര്‍ 3ന് തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. അടുത്ത് താമസിക്കുന്ന ദളിതരെ അകറ്റാന്‍ വേണ്ടിയാണ് ശിവ സുബ്രഹ്മണ്യം തൂണുകള്‍ പോലും ഇല്ലാതെ മതില്‍ പണിതത്.

കനത്ത മഴയെ തുടർന്ന് മതിൽ തകര്‍ന്ന് വീഴുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ശിവ സുബ്രഹ്മണ്യത്തെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്ത് ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കണം എന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാണ് തമിഴ് പുലികള്‍ കക്ഷിയുടെ ആരോപണം.ഈ വ്യക്തിക്ക് വെറും 20 ദിവസത്തിനുള്ള ജാമ്യം ലഭിച്ചു.

എന്നാൽ വിഷയത്തിൽ സമരം ചെയ്ത തമിഴ് പുലികള്‍ കക്ഷി അംഗങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.ഈ പ്രവൃത്തി മതത്തിലെ വിവേചനത്തിന് ഉദാഹരണമാണ് എന്നാണ് തമിഴ് പുലികള്‍ കക്ഷി പ്രസിഡന്‍റ് നാഗെ തിരുവള്ളുവന്‍ പറഞ്ഞു.