കാശ്മീരികളെയും സിഖുകാരെയും നിരീക്ഷിച്ച ഇന്ത്യൻ ‘റോ’ ഉദ്യോഗസ്ഥന് ജര്‍മ്മനിയിൽ തടവ് ശിക്ഷ

single-img
13 December 2019

കാശ്മീരികളെയും സിഖുകാരെയും നിരീക്ഷിച്ച ഇന്ത്യൻ ചാര സംഘടനയായ റോയുടെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ജര്‍മ്മനിയില്‍ കോടതി ശിക്ഷ വിധിച്ചു. ഇന്ത്യയിൽ നിന്നുള്ള മന്മോഹനെയും ഭാര്യ കന്വാള് ജിത്തിനെയുമാണ് കോടതി ശിക്ഷിച്ചത്.ഇതിൽ മന്മോഹന് 18 മാസം തടവും ഭാര്യക്ക് 7000 യൂറോ പിഴയുമാണ് ശിക്ഷ.

2015ലായിരുന്നു മന്മോഹന്‍‘റോ’യിലെത്തിയത്. ജർമ്മനിയിലെ കാശ്മീരികളെ നിരീക്ഷിക്കുക എന്നതായിരുന്നു ഏജൻസി ഇവരെ ഏല്പ്പിച്ച ദൗത്യം. പക്ഷെ ജർമ്മനിയിൽ നിന്നുള്ള സിഖ് ആരാധനാലയങ്ങളിലെ ആഭ്യന്തര കാര്യങ്ങള് പോലും ഇവർ ഇന്ത്യയിലേക്ക് ചോർത്തി. 2017 കാലയളവ് മുതൽ ഇന്ത്യയുടെ ഇന്റലിജന്സ് ഉദ്യോഗസ്ഥരുമായി ഇവര്‍ സ്ഥിരം യോഗം ചേരുമായിരുന്നു. പ്രതിമാസം 200 യൂറോയാണ് ചാര പ്രവൃത്തിക്കുള്ള പ്രതിഫലമായി ഇവര്‍ക്ക് ലഭിച്ചിരുന്നത്.