ക്യാമ്പസ് രാഷ്ട്രീയം നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെസിബിസി
കേരളത്തിലെ ക്യാമ്പസുകളില്‍ രാഷ്ട്രീയം നിയമവിധേയമാക്കാനുള്ള സംസ്ഥാന്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ കെസിബിസി രംഗത്ത്. വിദ്യാർത്ഥി രാഷ്ട്രീയത്തിന് അനുകൂലമായി നിയമം നിര്‍മ്മിക്കാനുള്ള സർക്കാർ നീക്കം ആശങ്കാജനകമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷൻ ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.
വിദ്യാര്‍ത്ഥി രാഷ്ട്രീയം മൂലം പാലക്കാട് വിക്ടോറിയയിലും മഹാരാജാസിലും പ്രിൻസിപ്പൽമാർ അപമാനിക്കപ്പെട്ടു. ഇപ്പോഴും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നടക്കം പുറത്തു വരുന്ന വാർത്തകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. ക്യാമ്പസുകളിലെ രാഷ്ട്രീയം നിയമവിധേയമാക്കുന്നതിനെതിരെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.
അഭിമന്യു ഉൾപ്പെടെയുള്ള നിരവധി കുട്ടികളെയാണ് കലാലയ രാഷ്ട്രീയത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടത്. കേരളത്തിലെ രാഷ്ട്രീയ നേതാക്കൻമാരുടെ മക്കളടക്കം പഠിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്. ഇവിടെ സാധാരണക്കാരായ കുട്ടികളാണ് പെട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.