സിറിയയില്‍ ആഭ്യന്തരയുദ്ധം; രണ്ടു ദിവസത്തിനിടെ 96 പേര്‍ കൊല്ലപ്പെട്ടു

single-img
3 December 2019

ബെയ്‌റൂട്ട്: സിറിയയില്‍ നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ രണ്ടു ദിവസത്തിനിടെ 96 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയില്‍ സൈനികരും വിമത പോരാളികളും തമ്മിലാണ് രൂക്ഷമായ പോരാട്ടം നടക്കുന്നത്. സൈനികരും വിമത പോരാളികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടു ന്നു.

വിമതരുടെ കയ്യില്‍ നിന്ന് ഇഡ്‌ലിബ് പിടിച്ചടക്കാനാണ് സൈന്യത്തിന്റെ പോരാട്ടം. വിമതരുടെ അവസാന കേന്ദ്രമാണിതെന്ന് സൈന്യം അവകാശപ്പെടുന്നു . കഴിഞ്ഞ ഓഗസ്റ്റില്‍ റഷ്യയുടെ മധ്യസ്ഥതയില്‍ മേഖലയില്‍ വെടിനിര്‍ത്തലുണ്ടായെങ്കിലും താമസിയാതെ ലംഘിക്കപ്പെടുകയായിരുന്നു. അസദിന്‍റെ ഭരണത്തിനെതിരെ 2011 മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു.