ഗോവയില്‍ ബിജെപിയ്ക്ക് പിന്തുണ; മാപ്പ് ചോദിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അധ്യക്ഷന്‍

single-img
26 November 2019

മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷവും ഗോവയില്‍ ബിജെപിയ്ക്ക് പിന്തുണ നല്‍കിയതില്‍ മാപ്പു ചോദിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ വിജയ് സര്‍ദേശായി. കഴിഞ്ഞ ജൂലൈയില്‍ ബിജെപി മന്ത്രിസഭയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചതിനുശേഷം മന്ത്രിസഭയില്‍ നിന്ന് സര്‍ദേശായി അടക്കമുള്ള മൂന്ന് മന്ത്രിമാര്‍ പുറത്താക്കപ്പെട്ടിരുന്നു.

രണ്ട് വര്‍ഷം മുന്‍പ് നടന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിഎഫ്പിക്ക് ആകെ മൂന്ന് സീറ്റുകളാണു ലഭിച്ചത്. ഈ സമയം പരീക്കറെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി അവ ബിജെപിയ്ക്ക്ര്‍ പിന്തുണ നല്‍കിയിരുന്നു.

ഇതോടൊപ്പം മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും (എംജിപി) മൂന്നു സ്വതന്ത്രരും പരീക്കറുടെ നേതൃത്വത്തിലുള്ള ബിജെപിയെ പിന്തുണച്ചിരുന്നു. ര്‍ദേശായി നടത്തിയ പുതിയ നീക്കത്തോടെ മൂന്നംഗങ്ങളുടെ കുറവുണ്ടാകുമെങ്കിലും സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടപ്പെടില്ല.

‘പരീക്കര്‍ മരണപ്പെട്ടതിന് ശേഷവും ബിജെപിയ്ക്ക് പിന്തുണ തുടരാന്‍ തീരുമാനിച്ചത് തെറ്റായിപ്പോയെന്നു ഞാന്‍ സമ്മതിക്കുന്നു. ഇത് ഒരു വികാരഭരിതമായ സമയമാണ്. അതിന് ഞാന്‍ മാപ്പ് ചോദിക്കുകയാണ്.’- സര്‍ദേശായി ട്വീറ്റ് ചെയ്തു.