നോട്ട് നിരോധനം എന്ന ദുരന്തം; പ്രധാനമന്ത്രിക്ക് രാജ്യത്തിനോട് ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടേയെന്ന് ശശി തരൂര്‍

single-img
8 November 2019

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നോട്ടുനിരോധനമെന്ന ദുരന്തത്തിന് പ്രധാനമന്ത്രിക്ക് രാജ്യത്തോട് ഒരുക്ഷമാപണമെങ്കിലും നടത്തിക്കൂടേ എന്ന് ശശി തരൂര്‍ എം പി. ജനങ്ങളോട് ചെയ്ത ദ്രോഹത്തിന് അങ്ങിനെ ചെയ്‌താല്‍ അല്‍പം ആശ്വാമെങ്കിലും പകരുമെന്ന് ശശി തരൂര്‍ ചെയ്ത ട്വീറ്റില്‍ പറയുന്നു. എനിക്ക് അന്‍പത് ദിവസം തരൂ, തീരുമാനം തെറ്റാണെന്ന് തെളിഞ്ഞാല്‍ ജീവനോടെ കത്തിച്ചോളൂവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുള്ള പത്രവാര്‍ത്തയടക്കമാണ് തരൂരിന്‍റെ ട്വീറ്റ്.

ജനാധിപത്യം ഒരിക്കളും ആളുകളെ ജീവനോടെ കത്തിക്കുകയില്ല എന്നും തരൂര്‍ ചൂണ്ടികാട്ടി. നവംബര്‍ എട്ടാം തിയതിയായ ഇന്ന് നോട്ടുനിരോധനം നടപ്പാക്കിയിട്ട് മൂന്ന് വര്‍ഷം തികയുമ്പോഴും നടപടി വിജയമാണോ പരാജയമാണോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. നോട്ട് നിരോധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ട തിരികെ വന്ന ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അക്കൗണ്ടുകള്‍ സൂക്ഷ്മ പരിശോധന നടത്തിയാല്‍ മാത്രമേ എത്രത്തോളം കളളപ്പണം ഉണ്ടെന്ന് പറയാനാകൂവെന്നാണ് വിവരാവകാശ രേഖകള്‍ വിശദമാക്കുന്നത്.

നിരോധന ശേഷം രാജ്യത്തെ നൂറുകണക്കിന് അക്കൗണ്ട് ഉടമകള്‍ക്ക് നോട്ടീസുകള്‍ കിട്ടിയെങ്കിലും ഒരാളുടെ നിക്ഷേപത്തില്‍ പോലും കള്ളപ്പണമുണ്ടെന്ന് പറയാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാതെ വന്നതും നോട്ടുനിരോധനത്തിനെതിരെയുള്ള വിമര്‍ശനത്തിന്‍റെ രൂക്ഷത മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കുറച്ചിട്ടില്ല.