കേരളത്തിലുള്ള തുറന്ന്‍ കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണം; നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി
കേരളത്തിലുള്ള തുറന്ന്‍ കിടക്കുന്ന കുഴല്‍ക്കിണറുകള്‍തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം അയാൾ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണു രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന കുഴല്‍ക്കിണറുകള്‍ മൂടണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. നിലവിൽ കേരളത്തിൽ തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്.
പക്ഷെ വിവിധ വകുപ്പുകളോടായി പരിശോധന നടത്തി ഉപയോഗ ശൂന്യമായ കുഴല്‍ക്കിണറുകള്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ അവ മൂടണമെന്ന് നിർദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ജില്ലാടിസ്ഥാനത്തില്‍ പരിശോധന നടത്തി തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് പറഞ്ഞു.
ഇതിന് മുൻപ് 2012-13 വര്‍ഷത്തെ കാലത്ത് സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. 2018 ൽ മാത്രം കേരളത്തിൽ 8258 കുഴല്‍ക്കിണറുകളാണ് ഭൂജല വകുപ്പ് നിര്‍മിച്ചതെന്നും ഇവയിൽ സ്വകാര്യ ഏജന്‍സികള്‍ നിര്‍മിച്ച കുഴല്‍ക്കിണറുകള്‍ക്ക് കണക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ പാലക്കാട് ജില്ലയിലാണ് വലിയ കുഴല്‍ക്കിണറുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. ഇവ എല്ലാം തന്നെ വിവിധ കമ്പനികള്‍ക്കുള്ളിലാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു. കുഴല്‍ക്കിണറുകള്‍ മൂടുന്നതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിനും ഭൂജല തദ്ദേശ വകുപ്പുകള്‍ക്കും കത്ത് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.