വട്ടിയൂര്‍ക്കാവിലെ തോല്‍വി; കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച് പീതാംബരക്കുറുപ്പ്

single-img
25 October 2019

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറുപ്പ്. താന്‍ രാജാവ് എന്ന തരത്തിലാണ് പാര്‍ട്ടിയില്‍ പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത് പീതാംബരക്കുറുപ്പ് പറഞ്ഞു.

തനിക്ക് സീറ്റ് തരാത്തതില്‍ ദുഃഖമില്ല. പക്ഷേ, വട്ടിയൂര്‍ക്കാവ് മണ്ഡലം കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അടിയറവ് വച്ചു. എന്‍എസ്‌എസിനെ പഴിചാരി തോല്‍വിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസിനാകില്ല. താനാണു രാജാവ് എന്ന തരത്തിലാണു പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചത്. പീതാംബരക്കുറുപ്പ് പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ചിരുന്നത് പീതാംബരക്കുറുപ്പിനെയായിരുന്നു. പിന്നീട് മോഹന്‍കുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയായിരുന്നു. എല്‍ഡിഎഫിന്‍റെ വി.കെ. പ്രശാന്തിനോട് 14,465 വോട്ടുകള്‍ക്കാണു മോഹന്‍കുമാര്‍ പരാജയപ്പെട്ടത്.