ചാനല്‍ ചര്‍ച്ചകള്‍ പലതും വര്‍ഗീയമാവുന്നു; വിട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് സോണിയാ ഗാന്ധി
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട്ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി സോണിയാ ഗാന്ധി. അതേസമയം നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതില്‍ വിലക്കില്ല.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയം മുതല്‍ തന്നെ കോണ്‍ഗ്രസ് ഈ തീരുമാനത്തില്‍ എത്തിയിരുന്നു. ഇതോടൊപ്പം ചാനല്‍ ചര്‍ച്ചകള്‍ പലതും വര്‍ഗീയമാവുന്നുവെന്നതും പുതിയ തീരുമാനത്തിന് പിന്നിലെ കാരണങ്ങളാണ്.അനാവശ്യമായ വിവാദങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് ഒഴിഞ്ഞ് നില്‍ക്കാനാണ് ചാനല്‍ ചര്‍ച്ചകളില്‍ നിന്നും നേതാക്കള്‍ വിട്ട് നില്‍ക്കണമെന്ന് നിര്‍ദേശമുള്ളത്.
അതേപോലെ തന്നെ പാര്‍ട്ടി ആസ്ഥാനത്ത് വക്താക്കള്‍ പറയുന്നതായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്നും തീരുമാനമുണ്ട്. ഇതുവരെ പുറത്തുവന്നിട്ടുള്ള എക്‌സിറ്റ് പോളുകളില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിക്കാണ് മുന്‍തൂക്കമെങ്കിലും തങ്ങള്‍ക്ക് മികച്ച വിജയം നേടാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്.