ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുന്ന വീഡിയോ; ആഗോളതലത്തിൽ നീക്കം ചെയ്യാൻ സമൂഹമാധ്യമങ്ങള്‍ക്ക് കോടതിയുടെ നിർദ്ദേശം

single-img
23 October 2019

യോഗ ഗുരു ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുന്ന ഉള്ളടക്കമുള്ള വീഡിയോ നീക്കം ചെയ്യാന്‍ വിവിധ നവ മാധ്യമങ്ങൾക്ക് ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശം. മുൻനിര സോഷ്യൽ മീഡിയ കമ്പനികളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍, യൂ ട്യൂബ് അധികൃതര്‍ക്കാണ് ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രതിഭ എം സിംഗ് നിർദ്ദേശം നൽകിയത്. രാംദേവിനെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്ക് ജിയോ ബ്ലോക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആലോചിക്കണം.

ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും അപകീര്‍ത്തി ഉള്ളടക്കള്‍ തടയണം. തെറ്റുള്ള വിവരങ്ങളും അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങളും സൊഹൈൽ മീഡിയയിൽ നിന്നും ആര്‍ക്കും ലഭ്യമാകരുത്. ഈ കാര്യങ്ങളിൽ ഉത്തരവാദിത്തം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കാണെന്നുംജഡ്ജി വ്യക്തമാക്കി.ആധുനിക സാങ്കേതിക വിദ്യയും നിയമവും തമ്മിലുള്ള അന്തരം വലിയതാണ്.

നിയമം സഞ്ചരിക്കുന്നത് ആമയുടെ വേഗത്തിലെങ്കിൽ സാങ്കേതിക വിദ്യ കുതിച്ച് പായുകയാണ്. രാജ്യത്തെ ഐടി നിയമത്തിലെ വകുപ്പുകള്‍ കോടതി ഉത്തരവുകള്‍ ഉറപ്പുവരുത്തി ഫലവത്താക്കണമെന്നും കോടതി വ്യക്തമാക്കി. ഇത് പ്രകാരം 79(3)(ബി) വകുപ്പ് പ്രകാരം അപകീര്‍ത്തികരമായതും തെറ്റായതുമായ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നതിന് അര്‍ത്ഥം, ഇന്ത്യയില്‍ മാത്രമല്ല എല്ലായിടത്തുമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ളവ വിവരങ്ങളുടെ ഉത്ഭവ സ്ഥാനത്തുനിന്നു തന്നെ നീക്കം ചെയ്യണം.

ആദ്യ ഘട്ടത്തിൽ ഇന്ത്യയില്‍ നിന്നുള്ള കമ്പ്യൂട്ടറില്‍നിന്ന് പ്രചരിച്ച ഇത്തരം പോസ്റ്റുകള്‍ ആണെങ്കിലും ആഗോളതലത്തില്‍ നീക്കം ചെയ്യണം. തനിക്കെതിരെയുള്ള അപകീർത്തികരമായ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യണമെന്ന ബാബാ രാംദേവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. ‘ഗോഡ്മാന്‍ ടു ടൈക്കൂണ്‍’ എന്ന പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കമുണ്ടെന്നും ഇത് വീഡിയോ ആയും മറ്റ് രൂപത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും രാം ദേവ് പരാതിയില്‍ പറയുന്നു. പറഞ്ഞിരുന്നു.

രാം ദേവിന്റെ പരാതിയിൽ ഇന്ത്യയില്‍ പ്രചരിക്കുന്ന അപകീര്‍ത്തി ഉള്ളടക്കം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് സോഷ്യല്‍മീഡിയ അധികൃതര്‍ വ്യക്തമാക്കി. പക്ഷെ ലോകത്താകമാനം തടയണമെന്ന നിര്‍ദേശത്തെ അവര്‍ എതിര്‍ത്തു.