ഹരിയാനയും മഹാരാഷ്ട്രയും ബിജെപിക്കൊപ്പം; എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു
മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.ദേശീയ- പ്രാദേശിക മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ എക്സിറ്റ് പോള്‍ ഫലം രണ്ടു സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലം. ഇതിൽ ഹരിയാന ബിജെപി തൂത്തുവാരുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.
മഹാരാഷ്ട്രയിലാവട്ടെ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപി-ശിവസേന സഖ്യം 200 സീറ്റിന് മുകളില്‍ നേടുമെന്ന് പറയുന്നു. ഹരിയാനയിലെ 70 സീറ്റിന് മുകളിലും ബിജെപി നേടുമെന്ന് പറയുന്നത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയും നടത്തിയ എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 166-194 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം.
പ്രതിപക്ഷമായ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 72-90 സീറ്റുകളും മറ്റ് പാര്‍ട്ടികള്‍ 22-34 സീറ്റുകളും നേടുമെന്ന് പറയുന്നു.എന്നാൽ ടൈസ് നൗ നടത്തിയ എക്സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് വന്‍ മുന്നേറ്റമാണ് പ്രവചിക്കുന്നുന്നത്. ഇവിടെ സഖ്യം 230 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 48 സീറ്റിലൊതുങ്ങുമെന്നുമാണ് പ്രവചനം. മറ്റ് പാര്‍ട്ടികള്‍ 10 സീറ്റിലൊതുങ്ങും. ന്യൂസ് എക്സ്-പോള്‍ സ്റ്റാര്‍ നടത്തിയ എക്സിറ്റ് പോളില്‍ ബിജെപി-സേന സഖ്യം 188-200 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 74-89 സീറ്റുകളും മറ്റുള്ളവര്‍ 7-10 സീറ്റുകളുമാണ് പ്രവചിക്കുന്നത്.
അതേപോലെ ടിവി9 മറാത്തി-സിസെറോ എക്സിറ്റ് പോളില്‍ ബിജെപി-സേന സഖ്യം 197 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. ഇവിടെ കോണ്‍ഗ്രസ് സഖ്യം 75 സീറ്റ് നേടുമ്പോള്‍ മറ്റുള്ളവര്‍ 10 സീറ്റും നേടു. സിഎന്‍എന്‍ ന്യൂസ് 18-ഇപ്സോസ് എക്സിറ്റ് പോളിലും ബിജെപി-സേന സഖ്യത്തിന് തന്നെയാണ് മുന്‍ തൂക്കം. ബിജെപി-സേന സഖ്യം 243 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം 41ല്‍ ഒതുങ്ങും.
ഹരിയാന തെരഞ്ഞെടുപ്പിൽ ഇന്ത്യ ന്യൂസ്-പോള്‍സ്റ്റാര്‍ നടത്തിയ സര്‍വേയില്‍ ബിജെപി 75-80 സീറ്റും കോണ്‍ഗ്രസ് 9-12 സീറ്റും നേടും. ന്യൂസ് എക്സ് നടത്തിയ എക്സിറ്റ് പോളിലും സമാന ഫലമാണ് പ്രവചിക്കുന്നത്. ഇവിടെ ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിക്ക് 70ന് മുകളില്‍ സീറ്റുകള്‍ പ്രവചിക്കുന്നത്.