ക്യാൻസറിന് വരെ കാരണമായേക്കാവുന്ന വിഷാംശം; വിപണിയില്‍ നിന്നും 33000 ബോട്ടിൽ ബേബി പൗഡർ ജോൺസൺ ആന്റ് ജോൺസൺ തിരികെ വിളിച്ചു
കുട്ടികള്‍ക്ക് വേണ്ടി ഇറക്കിയ 33000 ബോട്ടിൽ പൗഡർ ജോൺസൺ ആന്റ് ജോൺസൺ വിപണിയില്‍ നിന്നും തിരികെ വിളിച്ചു. പൌഡറില്‍ ആസ്‌ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് പൗഡർ തിരിച്ച് വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ വിൽപ്പനയ്ക്ക് വിതരണം ചെയ്‌തതായിരുന്നു ഈ പൗഡർ ബോട്ടിലുകൾ. ക്യാൻസറിന് വരെ കാരണമായേക്കാവുന്ന വിഷാംശമുള്ള പദാർത്ഥമാണ് ആസ്ബസ്റ്റോസ് എന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
വിപണിയില്‍ നിന്നും പൗഡർ തിരിച്ച് വിളിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കമ്പനിക്ക് ഓഹരി കമ്പോളത്തിലും വൻ തിരിച്ചടിയാണ് നേരിട്ടത്. ഇതുവരെ ആറ് ശതമാനമാണ് ഓഹരി വിലയിൽ ഇടിവുണ്ടായത്.ജോൺസൺ ആന്റ് ജോൺസൺ തങ്ങളുടെ വിവിധ ഉൽപ്പന്നങ്ങളുടെ പേരിൽ 15000 ത്തിലേറെ കേസുകൾ ലോകമാകെ ഇപ്പോള്‍ നേരിടുന്നുണ്ട്.
കമ്പനിയുടെ പൗഡർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ യുഎസിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് അതീവ ഗുരുതരമായ കുറ്റം ചുമത്തിയത്. നേരിട്ടല്ലാതെ ഓൺലൈൻ വഴി വാങ്ങിയ ബോട്ടിലാണ് ഇവർ പരിശോധനയ്ക്ക് എടുത്തത്. അധികൃതര്‍ പരിശോധനയ്ക്ക് എടുത്ത സാംപിളിന്റെ വിശ്വാസ്യതയും ടെസ്റ്റിന്റെ ആധികാരികതയും സബന്ധിച്ച് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായി വിശദമായ ചർച്ച നടത്തുകയാണെന്നാണ് കമ്പനിയുടെ വിശദീകരണം.