സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ പ്രതിപക്ഷത്തെ പഴിക്കുന്നതിന് പകരം കാരണം കണ്ടെത്തൂ; കേന്ദ്ര സർക്കാരിനോട് മൻമോഹൻ സിംഗ്
രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ കടന്നുപോകുമ്പോൾ പ്രതിപക്ഷത്തെ പഴിചാരുകയും സാമ്പത്തികാവസ്ഥ സുസ്ഥിരമായി നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യസാമ്പത്തിക പ്രതിസന്ധിയെ മറികടക്കണമെങ്കില്‍ ആദ്യം കണ്ടെത്തേണ്ടത് അതിന്റെ കാരണമാണ്. പക്ഷെ സര്‍ക്കാര്‍ പ്രതിപക്ഷത്തിന് മേല്‍ പഴിചാരാന്‍ മാത്രമാണ് ശ്രമിക്കുന്നത്. അതിനാൽ അവര്‍ക്ക് അതിന് പരിഹാരം കണ്ടെത്താനാവാതെ വരുന്നു- മന്‍മോഹന്‍ സിങ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഉദാസീനതയും പ്രാപ്തിക്കുറവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അത് രാജ്യത്തുടനീളമുള്ള ജനങ്ങളെയാണ് ആഴത്തില്‍ ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോൾ മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രതിസന്ധിയില്‍ ഞെരുങ്ങുകയാണ്. ജനങ്ങൾ ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ വിലയിടിഞ്ഞത് സംസ്ഥാനത്തെ ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചൈനയില്‍നിന്നും അതേ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അവര്‍ സാക്ഷികളാകേണ്ടി വരികയാണ്.
‘വോട്ടുകൾ ലഭിക്കാൻ ഇരുതിരിയിട്ട വിളക്കുപോലെ പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ ബിജെപി പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി എന്ന ഘട്ടത്തിലെ ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവിടെ കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് സംസ്ഥാനത്തെ നിര്‍മ്മാണ മേഖല തകര്‍ന്നു’, സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് വിശദീകരിച്ചു.തൊഴിലിൽ അവസരങ്ങളില്ലായ്മ അതി ഭീകരമായി ബാധിച്ച മഹാരാഷ്ട്രയില്‍ യുവാക്കള്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേപോലെ തന്നെ നിക്ഷേപത്തിലും വ്യവസായത്തിലും ഒന്നാമതായിരുന്ന മഹാരാഷ്ട്ര ഇന്ന് കര്‍ഷക ആത്മഹത്യയുടെ കാര്യത്തിലാണ് ഒന്നാമതായി നില്‍ക്കുന്നത്.- അദ്ദേഹം പറഞ്ഞു. കേന്ദ്രം നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും വന്നപ്പോൾ ആ സമയത്തുതന്നെ മന്‍മോഹന്‍ അതിനെ എതിര്‍ത്തിരുന്നു. അടിയന്തര നടപിടകള്‍ സ്വീകരിച്ചില്ലെങ്കില്‍ ദീര്‍ഘമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വിപുലീകരിക്കുകയല്ലാതെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കുറുക്കുവഴികളൊന്നുമില്ല.
നിലവിലെ വിദേശത്തുനിന്നുള്ള ഇറക്കുമതിയുടെ സ്ഥാനത്ത് സര്‍ക്കാര്‍ ചെയ്യേണ്ടത് ഇവിടത്തെ വാണിജ്യവും വ്യവസായവും വികസിപ്പിക്കുവാന്‍വേണ്ട നടപടികള്‍ സ്വീകരിക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു