കുരങ്ങൻ വെടിയേറ്റ് ചത്തതിന് പിന്നാലെ യുപിയില്‍ സംഘര്‍ഷ സാധ്യത; ഹനുമാന്‍റെ പ്രതിരൂപം എന്ന വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതെന്ന് പ്രചരണം

single-img
6 October 2019

യുപിയിലെ ഷാംലി ജില്ലയിൽ ഒരു കുരങ്ങൻ വെടിയേറ്റ് ചത്തതിനു പിന്നാലെ സുരക്ഷ ശക്തമാക്കി പോലീസ്. പ്രദേശത്തെ സഹോദരങ്ങളായ മൂന്നു യുവാക്കളാണ് കുരങ്ങനെ വെടിവച്ച് കൊന്നത്. എന്നാൽ, ഈ സംഭവം ഹനുമാന്‍റെ പ്രതിരൂപമെന്ന വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതാണ് എന്ന പ്രചാരണത്തെ തുടർന്നാണ് സംഘർഷ സാധ്യത ഉടലെടുത്തത്.

അതേസമയം കുരങ്ങനെ കൊലപ്പെടുത്തിയ സംഭവത്തിൽ അസിഫ്, ഹാഫീസ്, അനീസ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വാര്‍ത്തയറിഞ്ഞതോടെ പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിന്റെ പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചാരണം നടന്നത്. അതോടുകൂടി സ്ഥലത്ത് സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സേനയെ കൂടുതല്‍ വിന്യസിച്ചു.