കൂടത്തായി കൂട്ടകൊലപാതകം; സയനേഡ് എത്തിച്ച് നല്‍കിയെന്ന് മാത്യുവിന്റെ കുറ്റസമ്മതം
കൂടത്തായി കുടുംബത്തിലെ ആറുപേരുടെ കൊലപാതക പരമ്പരയില്‍ പ്രതികളായ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടുംബത്തിലെ മരുമകൾ ജോളി, സ്വര്‍ണപ്പണിക്കാരനും ബന്ധുവുമായ മാത്യു, ജ്വല്ലറി ജീവനക്കാരന്‍ പ്രജു കുമാര്‍, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതിൽ പ്രജു കുമാറാണ് മാത്യുവിന് സയനേഡ് സംഘടിപ്പിച്ച് നല്‍കിയത്.
പിടിയിലായ മാത്യുവും സ്വര്‍ണപ്പണിക്കാരനാണ്. ചോദ്യം ചെയ്യലിൽ മാത്യു കുറ്റം സമ്മതിച്ചതായാണ് വിവരം. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍ ജോളിക്ക് സയനേഡ് എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇയാളെ മുൻപും ചോദ്യം ചെയ്തിരുന്നെങ്കിലും കുറ്റം സമ്മതിപ്പിച്ചിരുന്നില്ല. മാത്യുവിന് ജോളിയുമായി സൗഹൃദമുണ്ടായിരുന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്. എന്നാൽ, ജോളിയുടെ ഭര്‍ത്താവ് ഷാജുവിനേയും അച്ഛനേയും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.
ആറുപേരുടെയും കൊലപാതകത്തിൽ ജോളിയ്ക്ക്നേരിട്ട് പങ്കുണ്ട്. സയനേഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കിയത് മാത്യുവാണ്. എന്നാൽ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞുകൊണ്ടാണോ പ്രജുകുമാര്‍ സയനേഡ് നല്‍കിയത് എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അതേസമയം ജോളിയ്ക്കും മാത്യുവിനും കൃത്യമായ പങ്കുണ്ടെന്ന നിലപാടിലാണ് പോലീസ്. ജോളിയുടെ ഭർത്താവ് ഷാജുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.
കൊലപാതകങ്ങളുമായി നിലവില്‍ ഇയാള്‍ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടില്ല. ഈ കാര്യങ്ങളെ പറ്റി തനിക്ക് ഒന്നും അറിയില്ലെന്നും ഭാര്യയുടെ കാര്യങ്ങള്‍ അന്വേഷിക്കൂവെന്നുമാണ് ഷാജു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.