മരടില്‍ 83 കുടുംബങ്ങള്‍ ഇനിയും ഒഴിഞ്ഞിട്ടില്ല; ഗൃഹോപകരണങ്ങള്‍ മാറ്റാന്‍ കൂടുതല്‍ സമയം അനുവദിച്ചു

single-img
4 October 2019

കൊച്ചി: മരടിലെ ഫ്‌ളാറ്റില്‍ നിന്നും 83 കുടുംബങ്ങള്‍ കൂടി ഒഴിയേണ്ടതുണ്ട്. കഴിഞ്ഞദിവസം രാത്രി 12 മണിവരെ സമയം നീട്ടി നല്‍കിയെങ്കിലും താമയക്കാര്‍ക്ക് ഗൃഹോപകരണങ്ങള്‍ മാറ്റാന്‍ കൂടുതല്‍ സമയം അനുവദിച്ചു.ജില്ലാ കളക്ടറുടെ നേതൃത്വത്തിലാ യിരുന്നു നടപടികള്‍.

ഒഴിഞ്ഞു പോകാന്‍ വേറെ സ്ഥലമില്ലെന്നും വൈദ്യുതി ജലവിതരണം പുനസ്ഥാപിച്ച് ഇനിയുള്ള രണ്ടാഴ്ച കൂടി ഫ്ളാറ്റില്‍ തുടരാന്‍ അനുമതി നല്‍കണമെന്നും നേരത്തെ ഫ്ളാറ്റുടമകള്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനോട് ആവശ്യപ്പെട്ടിരുന്നു വെങ്കിലും അദ്ദേഹം നിര്‍ദേശം തള്ളുകയായിരുന്നു. താമസക്കാർക്കുള്ള പുനരധിവാസം വേഗത്തിലാക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു.

ഇക്കാര്യത്തിൽ മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നും ഇതിനുള്ള തുക അനുവദിച്ചത്. അതേസമയം ഫ്ലാറ്റുകളില്‍ നിന്ന് ഇന്ന് ഒഴിഞ്ഞുപോവാന്‍ ആവില്ലെന്ന് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആവര്‍ത്തിക്കുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന കര്‍ശന നിലപാടാണ് കളക്ടര്‍ സ്വീകരിച്ചത്.