കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ നാണക്കേടുകൊണ്ട് സാധിക്കുന്നില്ല; പീഡന കേസിൽ കുറ്റസമ്മതം നടത്തി ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ്
ലൈംഗിക പീഡന പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് ഉദ്യോഗസ്ഥർക്ക് മുൻപാകെ കുറ്റസമ്മതം നടത്തി. പരാതിയിൽ പറയുന്നപോലെ നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിയെക്കൊണ്ട് ഭീഷണിപ്പെടുത്തി ശരീരം മസാജ് ചെയ്തിട്ടുണ്ടെന്നും താന്‍ ചെയ്ത പ്രവര്‍ത്തിയില്‍ കുറ്റബോധമുണ്ടെന്നും സ്വാമി പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥിനി നൽകിയിട്ടുള്ള പരാതിയിൽ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സത്യമാണ്. താൻ വിദ്യാര്‍ത്ഥിനിയോട് തുടര്‍ച്ചയായി അശ്ലീല സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ നാണക്കേടുകൊണ്ട് സാധിക്കുന്നില്ലെന്നും സ്വാമി ചിന്മയാനന്ദ് അറിയിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ നവീന്‍ അറോറ വ്യക്തമാക്കി.
പരാതി നൽകിയ നിയമവിദ്യാര്‍ത്ഥിനി ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ മസാജ് ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതോടെയാണ് പെണ്‍കുട്ടി സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയത്. ഈ പരാതിയില്‍ അറസ്റ്റിലായ ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് കോടതി ജ്യുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ മാസമായിരുന്നു ഷാജഹാൻപൂരിലെ നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്.