വടക്കന്‍ സിറിയയില്‍ കാര്‍ ബോംബ് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

single-img
16 September 2019

സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 23 ഓളം പേര്‍ക്ക് പരിക്കേറ്റു. അലപ്പോയിലെ അര്‍-റായില്‍ ഞായറാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.

സിറിയ-തുര്‍ക്കി അതിര്‍ത്തി കേന്ദ്രമായ അര്‍-റായില്‍ ആശുപത്രിക്കു സമീപം പാര്‍ക്ക് ചെയ്തിരുന്നു കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് അന്വേക്ഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ജൂണിനു ശേഷം പ്രദേശത്ത് നടന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ജൂണില്‍ ആസാസിലെ തിരക്കേറിയ മാര്‍ക്കറ്റിനും പള്ളിക്കും സമീപം കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.