വാക്ക് തര്‍ക്കം; ഏഴുവയസുകാരനായ മകന്‍റെ മുന്‍പില്‍ അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു

single-img
13 September 2019

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഏഴുവയസ്സുള്ള മകന്‍റെ മുമ്പിലിട്ട് അച്ഛനെയും അമ്മയെയും കുത്തിക്കൊന്നു. കഴിഞ്ഞ വ്യാഴാഴ്ച ഗുഡ്ഗാവിലെ ദന്ദേഹേരയിലാണ് സംഭവമുണ്ടായത്. 31വയസുള്ള വിക്രം സിംഗും ഭാര്യയുമാണ് ഇവരുടെ വീട്ടില്‍ വച്ചുതന്നെ കൊല്ലപ്പെട്ടത്.

ഇവര്‍ തങ്ങളുടെ മക്കള്‍ക്കൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിക്രമിന്‍റെ ഉറ്റസുഹൃത്തായ അഭിനവാണ് അറസ്റ്റിലായത്. ഇയാളുടെ പൂര്‍ണ്ണമായ പേരും മറ്റ് വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല.

വിദേശ രാജ്യത്ത് ജോലി തേടുന്നതിനുവേണ്ടി അഭിനവില്‍ നിന്ന് 1.5 ലക്ഷം രൂപ വിക്രം വാങ്ങിയിരുന്നു. പക്ഷെ ജോലി ശരിയായില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അത് ഒടുവില്‍ കൊലപാതകത്തിലെത്തിച്ചതെന്നാണ് കരുതുന്നത്.

വാക്കുതര്‍ക്കത്തിനിടയില്‍ ക്ഷുഭിതനായ അഭിനവ് കത്തിയെടുത്ത് വിക്രമിനെ കുത്തി. ആക്രമണം കണ്ട് തടയാനെത്തിയ ഭാര്യയെയും ഇയാള്‍ കുത്തിക്കൊല്ലുകയായിരുന്നു. ഈ സംഭവത്തിന്റെ മുന്‍പ് അഭിനവും വിക്രമും മദ്യപിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.