പാലായിലെ സ്ഥാനാര്‍ത്ഥി ജോസ് ടോം നിഷയുടെ വേലക്കാരന്‍; ആക്ഷേപവുമായി പിസി ജോര്‍ജ്
പാലാ ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിനെതിരെ ആക്ഷേപവുമായി പിസി ജോര്‍ജ് എംഎല്‍എ. ജോസ് ടോം കെഎം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്നും നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം പാർട്ടി നേതാവ് പിജെ ജോസഫിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയില്‍ കോണ്‍ഗ്രസ് എം മുഖപത്രമായ ‘പ്രതിച്ഛായ’യില്‍ ലേഖനം വന്നിരുന്നു. ചില നേതാക്കള്‍ ശകുനം മുടക്കാനായി നോക്കുകുത്തിയെപോലെ വഴി വിലങ്ങി നില്‍ക്കുകയാണെന്നാണ് മുഖപത്രത്തില്‍ പറഞ്ഞത്.
ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കാന്‍ മടിക്കുന്നില്ല. ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴിവിലങ്ങി നിന്നു വിഡ്ഢിയാവാനാണവരുടെ നിയോഗം’ എന്നാണ് മുഖപത്രത്തില്‍ എഴുതിയിരിക്കുന്നത്.
എന്നാല്‍, ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണെന്നും ‘പ്രതിച്ഛായ’യുടെ പ്രതിച്ഛായ നഷ്ടമായെന്നുമാണ് പിജെ ജോസഫ് ഇതിനോട് പ്രതികരിച്ചത്.