നരേന്ദ്രമോദി – ഷിൻസോ ആബെ കൂടിക്കാഴ്ച്ച നടത്തി; സാമ്പത്തിക, പ്രതിരോധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തും
വ്ലാഡിവോസ്റ്റോക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും കൂടിക്കാഴ്ച നടത്തി. റഷ്യയിലെ വ്ലാഡിവോസ്റ്റോകില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഇരു നേതാക്കളും ചർച്ച നടത്തിയത്. സാമ്പത്തിക, പ്രതിരോധ, സുരക്ഷ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതായി ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
ഒസ്കയില് നടന്ന ജി-20 ഉച്ചകോടിയിലും ബിയാരിട്സില് നടന്ന ജി-7 ഉച്ചകോടിയിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് മാസത്തിനിടെ ഇരു നേതക്കളും മൂന്ന് തവണ ചർച്ച നടത്തി. ഇന്തോ – പസഫിക് മേഖലയുടെ സാമ്പത്തിക സഹകരണത്തിനായി ഇരുരാജ്യങ്ങളും സഹകരിക്കും.
ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയില്‍ ഷിന്‍സോ ആബെ പങ്കെടുക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. വാർഷിക ഉച്ചകോടിയില്‍ രാജ്നാഥ് സിങ്ങും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. വാര്‍ഷിക ഉച്ചകോടി സംബന്ധിച്ച തീയതിയും വിശദവിവരങ്ങളും പിന്നീട് പ്രഖ്യാപിക്കുമെന്നും വിജയ് ഗോഖ്ലെ അറിയിച്ചു.