മോദി സർക്കാർ കൊണ്ടുവന്ന മുദ്രാ വായ്പാ പദ്ധതി പരാജയമെന്ന് റിപ്പോർട്ട്; പരസ്യപ്പെടുത്താതെ സർക്കാർ
രാജ്യത്തുള്ള തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ ഒന്നാം മോദി സർക്കാർ ആവിഷ്‌ക്കരിച്ച മുദ്ര വായ്പാ പദ്ധതി പരാജയമാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ പദ്ധതിയിൽ നിന്നും വായ്പയെടുത്തവരില്‍ 20 ശതമാനം അളുകള്‍ക്ക് മാത്രമാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാർ പദ്ധതി നടപ്പാക്കിയ 2015 ഏപ്രില്‍ മുതല്‍ 2017 വരെ ഒരു കോടി അധിക തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ട് ഇതുവരെ കേന്ദ്ര സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല.
പദ്ധതിയിലൂടെ പകേശ നൽകിയ 80 ശതമാനം ആളുകള്‍ നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കാനാണ് തുക ഉപയോഗപ്പെടുത്തിയത്. നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഈ വർഷം മാര്‍ച്ച് 27നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണിത്. മുദ്രാ ലോൺ പദ്ധതി നടപ്പാക്കിയ 2015 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള ആദ്യ 33 മാസ കാലയളവില്‍ 1.12 കോടി തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിച്ചത്. അതിൽ തന്നെ 51.06 ലക്ഷം സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്.60.94 ലക്ഷം പേര്‍ തൊഴിലാളികളും. ഇന്ത്യ ടുഡെയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുദ്രാ പദ്ധതിയിൽ അപേക്ഷ നൽകിവായ്പയെടുത്ത 94,375 പേരെയാണ് സര്‍വേയ്ക്കായി കണ്ടത്. അതിൽ 19,396 ആളുകളാണ് പുതിയ സംരംഭം തുടങ്ങാന്‍ വായ്പാ തുക വിനിയോഗിച്ചത്. അത് ആകെയുള്ളതിന്റെ 20 ശതമാനം ആളുകള്‍ മാത്രമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 12.27 കോടി ബാങ്ക് അക്കൗണ്ടുകള്‍ മുഖേന 5.71 ലക്ഷം കോടി രൂപയാണ് മൂന്ന് വിഭാഗങ്ങളിലായി വായ്പ നല്‍കിയത്. ഇതുവരെ 1.12 കോടി തൊഴിലുകളാണ് ഈ വായ്പാ തുക കൊണ്ട് സൃഷ്ടിക്കാനായത്. ചുരുക്കി പറഞ്ഞാൽ 11 വായ്പകളില്‍ നിന്ന് ഒരു തൊഴില്‍. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുദ്ര ലോണ്‍ യോജനയ്ക്ക് തുടക്കമിട്ടത്.