സദാശിവം മാറി; കേരളാ ഗവര്‍ണര്‍ ഇനിമുതല്‍ ആരിഫ് മുഹമ്മദ് ഖാന്‍

single-img
1 September 2019

ഡല്‍ഹി : കേരള ഗവര്‍ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്. ഇതുസംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയപ്രവേശം. 86 ല്‍ കോണ്‍ഗ്രസ് വിട്ടു പിന്നീട് ജനതാദള്‍, ബഹുജന്‍ സമാജ് വാദി, പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആരിഫ് മുഹമ്മദ് ഖാന്‍ 2004ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. 2007ല്‍ ബി.ജെ.പി വിടുകയും ചെയ്തു. മുസ്ലീം മതത്തിലെ പരിഷ്‌കര്‍ത്താവ് കൂടിയായ് ആറിയപ്പെടുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മുത്തലാഖ് നിരോധനനിയമത്തെ അനുകൂലിച്ച വ്യക്തിയാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രചരണം നടത്തിയ തിരിച്ച് ബിജെപിയില്‍ ചേരുമെന്നും ബിജെപിയുടെ എംപിയായി രാജ്യസഭയിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതോടൊപ്പം ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ ആണ് ഹിമാചലിന്റെ പുതിയ ഗവര്‍ണര്‍.ഭഗത് സിങ് കോഷിയാരിയെ മഹാരാഷ്ട്ര ഗവര്‍ണറായും, തമിഴ്‌നാട് ബിജെപി അധ്യക്ഷയായിരുന്ന തമിളിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.