ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ ഭക്ഷണം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

single-img
24 August 2019

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ ഭക്ഷണം വാഗ്ദാനം ചെയ്ത് യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഹരിയാനയില്‍ കര്‍ണ്ണല്‍ എന്ന സ്ഥലത്താണ് സംഭവം. ഭക്ഷണം വാഗ്ദാനം ചെയ്ത് യുവതിയെ ഒരാള്‍ അടുത്തുള്ള ഫാക്ടറി ഷെഡില്‍ എത്തിക്കുകയായിരുന്നു.

അവിടെ ഇയാള്‍ ഏഴു സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു. യുവതി തന്റെ ഫോണില്‍ നിന്നും പോലീസിന്‍റെ 100 എമര്‍ജന്‍സി നമ്പറില്‍ വിളിച്ചിരുന്നു.

ഈ കാള്‍ പിന്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. സ്ഥലത്തെ വനിത പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി നല്‍കിയ പരാതിയില്‍ എട്ട് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹിതയായ യുവതിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതികളെ കണ്ടെത്താനായി പോലീസ് സിസിടിവി അടക്കുമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഹരിയാനയുടെ മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിന്‍റെ ജന്മനാടാണ് കര്‍ണ്ണല്‍.