തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റ്; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മുകളും വിവിപാറ്റുകളും പരിശോധിച്ചിരുന്നതും സൂക്ഷിച്ചിരുന്നതും സ്വകാര്യ കമ്പനി

single-img
2 August 2019

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒരു വിധത്തിലും സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റ് എന്ന് തെളിയുന്നു. ദേശീയ മാധ്യമമായ ദ ക്വിന്റ് നല്‍കിയ വിവരാവകാശ ചോദ്യ മറുപടിയിലാണ് ഒരു സ്വകാര്യ കമ്പനി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഭാഗമായിരുന്നു എന്ന് തെളിഞ്ഞത്.

തെരഞ്ഞെടുപ്പിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും നിര്‍മ്മിക്കുന്ന സ്വകാര്യ കമ്പനിയായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഇസിഐഎല്‍) യുടെ കീഴിലുള്ള സ്വകാര്യ എന്‍ജിനിയര്‍മാര്‍ ‘കണ്‍സല്‍ട്ടന്‍സ്’ എന്ന പേരില്‍ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് ജോലികള്‍ ഏര്‍പ്പെട്ടിരുന്നെന്ന് മറുപടിയില്‍ പറയുന്നു.

ഈ കമ്പനിയുടെ എന്‍ജിനീയര്‍മാരായിരുന്നു മെഷീനുകളും വിവിപാറ്റുകളും പരിശോധിച്ചിരുന്നതും സൂക്ഷിച്ചിരുന്നതും. വോട്ടുകള്‍ എണ്ണുന്നതുവരെ ഈ എന്‍ജിനീയര്‍മാരായിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വകാര്യ കമ്പനികള്‍ ഇടപ്പെട്ടിട്ടുണ്ടോ എന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ചോദിച്ചപ്പോല്‍ ഇല്ല എന്നായിരുന്നു മറുപടി ലഭിച്ചതെന്നും ദ ക്വിന്റ് വ്യക്തമാക്കുന്നു.

2017ല്‍ നടന്ന ഉത്തരഖണ്ഡ് തെരഞ്ഞെടുപ്പിലാണ് ഇത്തരത്തില്‍ സ്വകാര്യ കണ്‍സല്‍ട്ടിങ് എന്‍ജിയര്‍മാരെ തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക ചുമതലകള്‍ ഏല്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതെന്നും അതിനെ തുടര്‍ന്നാണ് വിവരാവകാശ അപേക്ഷ നല്‍കിയതെന്നും ദ ക്വിന്റ് വ്യക്തമാക്കുന്നു. അഭിഭാഷകനായ അമിത് അലുവാലിയയാണ് ആര്‍ടിഐ നല്‍കിയത്.