ബിനാമി ബിസിനസ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വന്‍തുക പിഴയും ജയില്‍ ശിക്ഷയും; നിയമ നിർമ്മാണത്തിനൊരുങ്ങി സൗദി

single-img
1 August 2019

സൗദിയില്‍ ബിനാമി ബിസിനസ്സ് അവസാനിപ്പിക്കാൻ നിയമ നിർമ്മാണം നടത്താൻ ഒരുങ്ങുന്നു. നിയമം പ്രാബല്യത്തിലായാൽ ബിനാമി ബിസിനസ്സ് പിടികൂടിയാൽ വൻ പിഴ അടക്കമുള്ള ശിക്ഷകളാണ് നടപ്പിലാക്കുന്നത്. ഏകദേശം 50 ലക്ഷം റിയാൽ പിഴയും അഞ്ചു വർഷം വരെ തടവുമാണ് പരിഷ്ക്കരിക്കുന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.

ബിനാമി പേരുകളിൽ ആരംഭിക്കുന്ന ബിസിനസ് രാജ്യത്തെയും പൗരന്മാരെയും തകർക്കുന്നതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സെക്രട്ടറി ജനറൽ സൽമാൻ അൽ ഹാജർ വ്യക്തമാക്കി. ഇത് അവസാനിപ്പിക്കുന്നതിനായി നിലവിലെ നിയമം പരിഷ്‌ക്കരിക്കുന്നതിനുള്ള അന്തിമ ഘട്ടത്തിലാണെന്നും സൽമാൻ അൽ ഹാജർ പറഞ്ഞു. സൗദിയിൽ ബിനാമി ബിസിനസ്സ് ഏറ്റവും കൂടുതൽ ചില്ലറ വ്യാപാര മേഖലയിലാണ്‌. രണ്ടാമത് നിർമ്മാണ മേഖലയിലും.

ആദ്യ ഘട്ടത്തിൽ ചില്ലറ വ്യാപാര മേഖലയിലെ ബിനാമി ബിസിനസ്സ് അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികൾ തൊഴിൽ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും. തുടർന്ന് മറ്റു മേഖലകളിലും സമാന പദ്ധതികൾ വരും.
രാജ്യത്തിന്റെ നിക്ഷേപ നിയമനുസരിച്ച് രാജ്യത്ത് ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നതിന് വിദേശ നിക്ഷേപകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായും സൽമാൻ അൽ ഹാജർ പറഞ്ഞു.