ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ 19കാരിയായ സഹോദരി കുത്തിക്കൊന്നു; കൊലപാതകം ചേച്ചിയുടെ ഭര്‍ത്താവിനെ സ്വന്തമാക്കാന്‍

single-img
31 July 2019

ഏഴ് മാസം ഗര്‍ഭിണിയായ സഹോദരിയെ 19കാരി കൊലപ്പെടുത്തി. ജബല്‍പൂറിലാണ് ദാരുണമായ സംഭവം. 19 വയസുള്ള ശതാക്ഷി രജപുതാണ് ചേച്ചി അഭിലാഷയെ ക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ശുചിമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് അഭിലാഷയെ കണ്ടെത്തിയത്. ഇവരുടെ കഴുത്തിലും വയറിലും ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്.

അഭിലാഷ ശുചിമുറിയില്‍ പോയപ്പോള്‍ ശതാക്ഷി പിന്നാലെയെത്തി തറയിലിട്ട് കുത്തുകയായിരുന്നു. കഴുത്തിലും വയറ്റിലുമാണ് ശതാക്ഷി ആഴത്തില്‍ കുത്തിയത്. അഭിലാഷയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഉള്‍പ്പടെ ഓടിയെത്തി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുത്തി വീഴ്ത്തിയ ശേഷം മുഖം മറച്ച് വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ചോദ്യം ചെയ്യലില്‍ ചേച്ചിയുടെ ഭര്‍ത്താവിനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ശതാക്ഷി സമ്മതിച്ചു. ചേച്ചിയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് മുന്‍പ് മൂന്ന് തവണ ശതാക്ഷി ചേച്ചിയെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് അഭിലാഷയുടെയും അന്‍മോല്‍ എന്ന യുവാവിന്റെയും വിവാഹം നടന്നത്. പിന്നീട് അഭിലാഷ ഗര്‍ഭിണിയാവുകയും സഹായത്തിനായി സാക്ഷി ഇവരുടെ ഒപ്പം താമസിക്കുകയും ചെയ്തു. സാക്ഷിയും അന്‍മോലും തമ്മില്‍ പിന്നീട് പ്രണയത്തിലായി. ഇക്കാര്യം അഭിലാഷയറിഞ്ഞതോടെ സാക്ഷിയോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു. അന്‍മോലും സാക്ഷിയോട് തിരികെ പോകാന്‍ പറഞ്ഞതുകൊണ്ടാണ് താന്‍ അഭിലാഷയെ വകവരുത്തിയതെന്ന് സാക്ഷി പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ സാക്ഷിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.