യുപിയിൽ ജയ് ശ്രീറാം മുഴക്കാൻ വിസമ്മതിച്ച മുസ്ലീം ബാലനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

single-img
29 July 2019

ഉത്തർപ്രദേശിൽ മുസ്ലീം ബാലനെ അക്രമി സംഘം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ജയ് ശ്രീറാം മുഴക്കാൻ വിസ്സമ്മതിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് ബാലന്റെ മൊഴി. ഉത്തർപ്രദേശിലെ ചന്ദോലി ജില്ലയിലാണ് സംഭവം.

ആക്രമണത്തിൽ പരിക്കേറ്റ ബാലനെ അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ നിലയിൽ കാശിയിലെ കബീർ ചൌരാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ക്യാമറയിലാണ് തന്നെ നാലുപേർ തട്ടിക്കൊണ്ടുപോയി തീകൊളുത്തുകയായിരുന്നുവെന്ന് 15 വയസുകാരനായ ബാലൻ ആദ്യ മൊഴി നൽകിയത്. എന്നാൽ അക്രമികൾ തന്നെ ജയ് ശ്രീറാം മുഴക്കാൻ നിർബ്ബന്ധിച്ചെന്നും അത് നിരസിച്ചപ്പോഴാണ് തന്നെ അവർ മർദ്ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും ചെയ്തതെന്ന് പിന്നീട് മൊഴി നൽകുകയായിരുന്നു.

എന്നാൽ ഈ ബാലൻ നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും അയാൾ സ്വയം തീകൊളുത്തിയതാകാമെന്നുമാണ് പോലീസിന്റെ ഭാഷ്യം.

थाना सैयदराजा क्षेत्र के अन्तर्गत एक लड़के के साथ हुयी आगजनी की घटना के सम्बन्ध में पुलिस अधीक्षक चन्दौली का वक्तव्य 👇

Posted by चन्दौली पुलिस on Sunday, July 28, 2019

“അയാൾ ആദ്യം പറഞ്ഞത് മഹാരാജ്പൂർ ഗ്രാമത്തിലൂടെ നടക്കാൻ പോയ തന്നെ നാലുപേർ ചേർന്ന് ഒരു പാടത്തേയ്ക്ക് വലിച്ചുകൊണ്ടുപോയി തീകൊളുത്തിയെന്നാണ്. എന്നാൽ പിന്നീട് വാരണാസിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയപ്പോൾ നൽകിയ മൊഴിയിൽ പറയുന്നത് നാലുപേർ മോട്ടോർ സൈക്കിളിലെത്തി തന്നെ തട്ടിക്കൊണ്ടുപോകുകയും ഹതീജ ഗ്രാമത്തിൽക്കൊണ്ടുപോയി തന്നെ ആക്രമിക്കുകയും ചെയ്തുവെന്നാണ്. ഈ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ട്.”

ചന്ദോലി എസ്പി സന്തോഷ് കുമാർ സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ജയ് ശ്രീറാം മുഴക്കിയതിനു ആക്രമിച്ചു എന്നതടക്കമുള്ള ബാലന്റെ മൊഴി മറ്റാരോ പറഞ്ഞുപഠിപ്പിച്ചതാണെന്നും ബാ‍ലൻ സ്വയം തീകൊളുത്തിയതാണെന്നുമാണ് പൊലീസിന്റെ പക്ഷം.