അഗ്രഹാരങ്ങളിലെ ദാരിദ്ര്യമല്ല, ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളെയും: വിഎസ്
കൊച്ചിയിൽ നടന്ന തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിനിടെയുളള ജസ്റ്റിസ് ചിദംബരേഷിന്‍റെ പ്രസ്താവനയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ലെന്ന് പറഞ്ഞ വി എസ് അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ യോജിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അഗ്രഹാരങ്ങളിൽ ഉള്ള ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണെന്നും വി എസ് ഫേസ്ബുക്കില്‍ കുറിച്ചു. അതേപോലെ, സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാരുടെ നിലപാടിനൊപ്പമാണ് താൻ എന്ന് വിഎസ് പറയുന്നു.
കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന അദ്ദേഹത്തിന്‍റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ല. വിഎസ് തന്റെ കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം: