ലോര്‍ഡ്‌സില്‍ അയര്‍ലന്‍ഡിന്റെ ദിനം ; ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 85 റണ്‍സിന് പുറത്ത്

single-img
24 July 2019

തങ്ങളുടെ ദിനത്തില്‍ ലോര്‍ഡ്‌സില്‍ അയര്‍ലന്‍ഡ് അത്ഭുതം കാട്ടിയപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 23.4 ഓവറില്‍ 85 റണ്‍സില്‍ പുറത്ത്. ടോസ് ലഭിച്ചശേഷം ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഒന്‍പത് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ടീം മുര്‍ത്താഗാണ് എറിഞ്ഞൊതുക്കിയത്. ഇംഗ്ലീഷ് നിരയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്.ടീമിന്റെ സ്കോര്‍ എട്ടു റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി.

ലോകകപ്പിലെ ഏകദിനത്തില്‍ നടത്തിയ ബാറ്റിംഗ് മികവില്‍ ടെസ്റ്റില്‍ അരങ്ങേറിയ ജേസണ്‍ റോയ് അഞ്ച് റണ്‍സെടുത്തു പുറത്ത്. തുടര്‍ന്നെത്തിയ റോറി ബേണ്‍സും ജോണ്‍ ഡെന്‍ലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 36 റണ്‍സിലെത്തിച്ചു. പിന്നീടായിരുന്നു ഇംഗ്ലണ്ടിന്റെ നാടകീയ തകര്‍ച്ച. ജോ ഡെന്‍ലിയെ(23) വീഴ്ത്തിയ മാര്‍ക്ക് അഡെയര്‍ ആണ് ഇംഗ്ലണ്ടിന്റെ അവിശ്വസനീയ തകര്‍ച്ചക്ക് തുടക്കമിട്ടത്.

ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്റ്റോ(0), മോയിന്‍ അലി(0), ക്രിസ് വോക്സ്(0) എന്നിവരെകൂടി മുര്‍ത്താഗ് വീഴ്ത്തിയതോടെ 43/7ലേക്ക് കൂപ്പുകുത്തി. പൊരുതാനായി നിന്ന18 റണ്‍സെടുത്ത കറനെ റാന്‍കിനും 19 റണ്‍സെടുത്ത സ്റ്റോണിനെ അഡെയറും പുറത്താക്കിയതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു. അയര്‍ലന്‍ഡിനായി അഡെയര്‍ മൂന്നും റാന്‍കിന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.