തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കില്ല; പ്രത്യേകോദ്ദേശ്യ കമ്പനിയായി ‘ടിയാൽ’ രജിസ്റ്റര്‍ ചെയ്യാന്‍ കേരളാ സര്‍ക്കാര്‍ നിര്‍ദ്ദേശം
കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് വഴങ്ങി തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകാതെ, ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം സജീവമാക്കി.അതിനായി പ്രത്യേകോദ്ദേശ്യ കമ്പനിയായി ‘ടിയാൽ’ രജിസ്റ്റര്‍ ചെയ്യാന്‍ കെഎസ്ഐഡിസിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍റായ കെപിഎംജിയുമായി സർക്കാർ നാളെ ഉന്നതതല ചർച്ച നടത്തും.
കേന്ദ്ര സർക്കാർ തീരുമാനത്തിൽ നടന്ന വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള ലേലത്തിൽ സർക്കാരും കെഎസ്ഐഡിസിയും ചേർന്നുള്ള കൺസോർഷ്യമാണ് പങ്കെടുത്തത്. ഈ ലേലത്തിൽ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്.
സംസ്ഥാനത്തിനായി പങ്കെടുത്ത കെഎസ്ഐഡിസി രണ്ടാമതായി. പക്ഷെ സംസ്ഥാനസർക്കാരിന്‍റെ നിരന്തരസമ്മർദ്ദത്തെ തുടർന്ന് കേന്ദ്രത്തിന് അദാനിയുമായി പാട്ടക്കരാർ ഒപ്പിടാനായിട്ടില്ല. അപ്പോൾ തന്നെ വിമാനത്താവള നടത്തിപ്പിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയായി ‘ടിയാൽ’ രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കമ്പനിയായി രജിസ്റ്റർ ചെയ്തിരുന്നില്ല.
ഇത്തരത്തിൽ രജിസ്റ്റർ ചെയ്‌താൽ കമ്പനിയിലെ ഓഹരി ഘടന, റവന്യൂസാധ്യത, മറ്റ് സാമ്പത്തികവശങ്ങള്‍ എന്നിവ സംബന്ധിച്ച് കണ്‍സള്‍ട്ടന്‍റായ കെപിഎംജിയുമായി തിങ്കഴാഴ്ച ചര്‍ച്ച നടത്തും. അതേപോലെ
ടിയാൽ കമ്പനി രൂപീകരിച്ചതിന്‍റെ രേഖകൾ വൈകാതെ കേന്ദ്രത്തിന് സമർപ്പിക്കും. അതേസമയം സംസ്ഥാന സർക്കാരിന് ടിയാലില്‍ ഭൂരിപക്ഷം ഓഹരിയുണ്ടാകുമെന്ന് ഉറപ്പില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് വിമാനത്താവളത്തിലെ ജീവനക്കാര്‍ പറയുന്നു.