അരൂർ പാലത്തില്‍ നിന്നും കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
അരൂരിൽ പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. അരൂരിലെ കുമ്പളം പാലത്തില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. ചേര്‍ത്തലയ്ക്കടുത്ത എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെ മകള്‍ 20 കാരിയായ ജിസ്‌ന ജോണ്‍സന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്‌നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രാഫ്റ്റ്സ്മാൻ കോഴ്‌സ് വിദ്യാര്‍ത്ഥിനിയായ ജിസ്‌ന കായലില്‍ ചാടിയത്. വിവരം അറിഞ്ഞെത്തിയ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സ്‌കൂബാ സംഘമാണ് മൃതദേഹം കണ്ടെടുത്തത്.
ഇന്ന് രാവിലെ പാലത്തിന്റെ നടപ്പാതയിലൂടെ നടന്നു വന്ന ജിസ്‌ന ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇവർ തന്നെയാണ് പോലിസിനെ വിവരം അറിയിച്ചത്. ജിസ്‌ന ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.