ചൂടിൽ വലയുന്ന ചെന്നൈയുടെ ദാഹമകറ്റാന്‍ കുടിവെള്ളവുമായി ആദ്യ ട്രെയിന്‍ എത്തി
കനത്ത വേനലിൽ ശുദ്ധജലമില്ലാതെ വലയുന്ന ചെന്നൈ നഗരത്തിന്‍റെ ദാഹമകറ്റാന്‍ കുടിവെള്ളവുമായി ആദ്യ ട്രെയിന്‍ എത്തി. വെള്ളൂര്‍ ജില്ലയിലുള്ള ജൊളാര്‍പേട്ടില്‍ നിന്ന് ഇന്ന് രാവിലെ 7.20ന് വെള്ളവുമായി പുറപ്പെട്ട ട്രെയിനാണ് ഇപ്പോൾ ചെന്നൈയിൽ എത്തിച്ചേർന്നത്. ‘ചെന്നൈക്ക് ഉള്ള കുടിവെള്ളം’ എന്ന പോസ്റ്റര്‍ പതിച്ച ട്രെയിന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു.
ഏകദേശം 50000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന 50 വാഗണുകളിലായാണ് കുടിവെള്ളം എത്തിയിരിക്കുന്നത്.
ട്രെയിനിന്റെ ഓരോ യാത്രയിലും 25 ലക്ഷം ലിറ്റര്‍ വെള്ളം എത്തിക്കും. അങ്ങിനെ ഒരു ദിവസം നാല് തവണയാണ് വെള്ളവുമായി ട്രെയിന്‍ ചെന്നൈയിലെത്തുക. ഇതിനായി 8,40,000 രൂപയാണ് ഓരോ യാത്രയിലും തമിഴ്നാട് സര്‍ക്കാരിന് ചെലവ്. പദ്ധതിക്കായി 65 കോടി രൂപ മുഖ്യമന്ത്രി അനുവദിച്ചിട്ടുണ്ട്. 18 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചെന്നൈ നഗരത്തിലേക്ക് ട്രെയിനില്‍ കുടിവെള്ളമെത്തിക്കേണ്ടി വരുന്നത്.