16 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ഇന്ത്യ – കിവീസ് പോരാട്ടം
ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടും. മാഞ്ചസ്റ്ററിലെ ഓള്‍ ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ ബാറ്റ്സമാന്‍മാരും കീവീസ് ബോളര്‍മാരും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ശ്രദ്ധേയമാകുക. എട്ടുതവണ ഇരുടീമുകളും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണ മാത്രമാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്.
2003 ലോകകപ്പിലെ സൂപ്പർ സിക്സ് പോരാട്ടത്തിനുശേഷം ഇന്ത്യയും ന്യൂസീലൻഡും ലോകകപ്പിൽ ഇതുവരെ പരസ്പരം കളിച്ചിട്ടില്ല. 2003-ൽ നടന്ന മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് ന്യൂസീലൻഡിനെ തോൽപ്പിച്ചു.
ആദ്യം ബാറ്റു ചെയ്ത കിവീസിനെ ഇന്ത്യ 146 റൺസിന് ഓൾഔട്ടാക്കി. നാല് വിക്കറ്റെടുത്ത സഹീർ ഖാനായിരുന്നു കിവീസ് ബാറ്റിങ്ങിനെ തകർത്തത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് 21 റൺസെടുക്കുന്നതിനിടയിൽ വീരേന്ദർ സെവാഗ് (1), സച്ചിൻ തെണ്ടുൽക്കർ (15), സൗരവ് ഗാംഗുലി എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. നാലാം വിക്കറ്റിൽ ഒരുമിച്ച മുഹമ്മദ് കൈഫും (68*) രാഹുൽ ദ്രാവിഡുമാണ്(53*) ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
അതേസമയം ലീഗ് മല്‍സരങ്ങളിലെ ആധികാരികജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇറങ്ങുക. മധ്യനിരയിലെ അസ്ഥിരത ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യന്‍ടീം ഫോമിലാണ്. ഈ ടൂര്‍ണമെന്‍റില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത്തും രാഹുലും ചേര്‍ന്ന് ശ്രീലങ്കയക്കതിരെ അടിച്ചെടുത്തത്.
മൂന്നാമനായി കോലിയെത്തും. നാലാമനായി ഋഷഭ് പന്തും പിന്നാലെ ധോണിയും പാണ്ഡ്യയും എത്തുന്നതോടെ ബാറ്റിങ് കടലാസില്‍ ശക്തമാണ്. ഷമി, ഭൂവനേശ്വര്‍ കുമാര്‍, ബുംറ എന്നിവര്‍ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ സ്പിന്നര്‍മാരുടെ കാര്യത്തില്‍ ആരെ കളിപ്പിക്കണമെന്ന് അന്തിമതീരുമനം ടോസിനെ ഉണ്ടാകൂ. രവീന്ദ്രജഡേജയെ കുല്‍ദീപിനൊപ്പം ഇലവനില്‍ നിലനിര്‍ത്താനുള്ള സാധ്യതകളേറെയാണ്.
മറുവശത്ത് ബോളിങാണ് ന്യൂസീലന്‍ഡിന്‍റെ കരുത്ത്. ബോള്‍ട്ട്, ഫെര്‍ഗൂസന്‍, മാറ്റ് ഹെന്‍റി, നീഷം അടങ്ങുന്ന നിര അതിശക്തമായ ലൈനപ്പാണ്. കരുത്തുറ്റ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റിങിനെ ഇവര്‍ വെള്ളം കുടിപ്പിക്കാന്‍ സാധ്യതകളേറെയാണ്. ബാറ്റിങാണ് വില്യംസണ് തലവേദനയാകുക. ഓപ്പണിങ് സഖ്യം ഇതുവരെ ഫോമിലാകാത്തതും മറ്റുബാറ്റ്സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താതതും ടീമിന് തിരിച്ചടിയാണ്.