12 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ച മദ്രസാ പ്രിന്‍സിപ്പാള്‍ ബംഗ്ലാദേശില്‍ അറസ്റ്റില്‍

single-img
7 July 2019

പന്ത്രണ്ടോളം മദ്രസാ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ആക്രമിച്ച പ്രിന്‍സിപ്പാള്‍ ബംഗ്ലാദേശില്‍ അറസ്റ്റില്‍. അല്‍ അമീന്‍ (45) എന്ന അധ്യാപകനാണ് അറസ്റ്റിലായത്. ബംഗ്ലാദേശിലെ നാരായണ്‍ഗഞ്ച് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബൈത്തുല്‍ ഹുദാ മദ്രസയുടെ സ്ഥാപകനും പ്രിന്‍സിപ്പാളും പ്രദേശത്തെ ഒരു പള്ളി ഇമാമുമാണ് ഇയാള്‍.

ബംഗ്ലാദേശ് റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ ആണ് മദ്രസയില്‍ വെച്ച് പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ ഇയാളില്‍ നിന്നും മൊബൈലും ലാപ്‌ടോപ്പും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. മദ്രസയിലുള്ള 35 വിദ്യാര്‍ത്ഥിനികളില്‍ 12 പേരെയാണ് ഇയാള്‍ ആക്രമിച്ചതെന്ന് റാപിഡ് ആക്ഷന്‍ ബറ്റാലിയന്‍ പറഞ്ഞു.
രാജ്യത്ത് സിദ്ധീര്‍ഗഞ്ചില്‍ 20 വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ലൈംഗികമായി ആക്രമിച്ച റിപ്പോര്‍ട്ട് കണ്ട സ്ഥാപനത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് താനടക്കമുള്ളവര്‍ സമാനമായ ആക്രമണം നേരിടുന്നതായി മാതാവിനോട് പരാതിപ്പെട്ടത്.- ലഫ്റ്റനന്റ് കേണല്‍ കാസി ഷംസീറുദ്ദീന്‍ അറിയിച്ചു. ഇയാള്‍ ഒരു വര്‍ഷമായി വിദ്യാര്‍ത്ഥിനികളെ ചൂഷണം ചെയ്യുന്നതായി മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞു.