വാരണാസിയിലെ ക്ഷേത്രത്തിൽ ഒരു കുടുംബത്തിലെ അര്‍ദ്ധ സഹോദരിമാരായ രണ്ട് യുവതികള്‍ വിവാഹിതരായി
വാരണാസിയിലുള്ള ഒരു ക്ഷേത്രത്തില്‍ അര്‍ദ്ധ സഹോദരികള്‍ ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായതായി റിപ്പോര്‍ട്ട്.ഒരു കുടുംബത്തിലെ തന്നെ അര്‍ദ്ധ സഹോദരിമാരായ രണ്ട് യുവതികള്‍ വിവാഹിതരായതായാണ് ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഹാനിയയില്‍ താമസിക്കുന്ന യുവതികളാണ് വാരണാസിയിലെ ശിവ ക്ഷേത്രത്തിലെത്തി വിവാഹം ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച, വിവാഹം നടത്തിത്തരണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ ക്ഷേത്രത്തിലെത്തി. പക്ഷെ വിവാഹത്തിന് കാര്‍മികത്വം വഹിക്കാനാകില്ലെന്ന് പുരോഹിതന്‍ പറഞ്ഞു. വിവാഹം ചെയ്യാതെ തങ്ങൾ മടങ്ങില്ലെന്ന് ഇരുവരും വ്യക്തമാക്കിയതോടെ പുരോഹിതന്‍ വിവാഹത്തിന് കാര്‍മികത്വം വഹിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് നിരവധി പേര്‍ ക്ഷേത്രത്തിനടുത്തേക്ക് കൂട്ടമായി എത്തിയെങ്കിലും അപ്പോഴേക്കും ഇരുവരും മടങ്ങിയിരുന്നു.ഇവരുടെ വിവാഹം നടത്തിക്കൊടുത്ത പുരോഹിതനെതിരെ വിമര്‍ശനമുയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. കാന്‍പൂരില്‍ നിന്നും പഠിക്കാനായി എത്തിയ യുവതിയാണ് അര്‍ദ്ധസഹോദരിയായ യുവതിയെ വിവാഹം ചെയ്തതെന്ന് പുരോഹിതന്‍ മാധ്യമങ്ങളോട് പറഞ്ഞു.