പശുവിനെ മോഷ്ടിച്ചു എന്ന് ആരോപണം; ത്രിപുരയിൽ ആൾക്കൂട്ടം യുവാവിനെ കൊലപ്പെടുത്തി

single-img
3 July 2019

ത്രിപുരയിൽ പശുവിനെ മോഷ്ടിച്ച് എന്ന് ആരോപിച്ചുകൊണ്ട് ആൾക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. 36വയസുള്ള ബുധികുമാര്‍ എന്നയാളെയാണ് ചൊവ്വാഴ്ച രാത്രി 11.30ഓടെ ക്രൂര മര്‍ദ്ദനത്തിരയാക്കിയത്.

ഇന്ന് രാവിലെ ആശുപത്രിയില്‍വച്ചായിരുന്നു മരണം. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തലസ്ഥാനമായ അഗര്‍ത്തലക്ക് 147 കിലോമീറ്റര്‍ അകലെയുള്ള ധാലെയ് ജില്ലയിലെ റെയ്ഷ്യാബാരിയിലെ നോവാരംപരയിലാണ് സംഭവം.

മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും റെയ്ഷ്യാബാരി പൊലീസ് സ്റ്റേഷനിലെ ഓഫിസ് ഇന്‍ ചാര്‍ജ് സുലേമാന്‍ റീംഗ് പറഞ്ഞു. ചൊവ്വാഴ്ച ദിവസം രാത്രിയില്‍ ഒരു വീട്ടില്‍നിന്ന് പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ബുധികുമാറിനെ ആള്‍ക്കൂട്ടം പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചത്.