ചൈന ഇന്‍ഡോ – പസിഫിക് മേഖലയില്‍ ചൈനയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം; നാവികസേനയ്ക്ക് പ്രതിരോധ മന്ത്രിയുടെ നിര്‍ദ്ദേശം

single-img
30 June 2019

സമീപകാലത്തായി ഇന്‍ഡോ – പസിഫിക് മേഖലയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നാവികസേനയ്ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശം. ദേശീയ ഭീകരവാദ വിരുദ്ധ അന്വേഷണ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് വിശാഖപട്ടണത്ത് ഇന്ത്യന്‍ നേവിയുടെ ഈസ്റ്റേണ്‍ കമാന്‍ഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന്റെ ‘ആക്ട് ഈസ്റ്റ് പോളിസി’യില്‍ നേവിയാണ് പ്രധാന പങ്ക് വഹിക്കുക എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പസഫിക് മേഖലയില്‍ ചൈന മേഖലയില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ ഇവിടെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. നമ്മുടെ നേവി കൂടുതല്‍ ശക്തമാകും എന്നാണ് ഞാന്‍ കരുതുന്നത് – രാജ്‌നാഥ് സിംഗ് പറഞ്ഞു.

സേനയുടെ അടിസ്ഥാന സൗകര്യ പ്രദ്ധതികള്‍ അടക്കം വിലയിരുത്താനാണ് രാജ്‌നാഥ് സിംഗ് വിശാഖപട്ടണത്തെ നാവിക കേന്ദ്രത്തിലെത്തിയത്. സമുദ്രാതിര്‍ത്തിയായ ഇന്‍ഡോ പസിഫിക് മേഖലയില്‍ ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ദക്ഷിണ ചൈനയുടെ കടലില്‍ വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, മലേഷ്യ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുമായും അമേരിക്കയുമായും ചൈന നിരന്തര സംഘര്‍ഷത്തിലാണ്.