മിസൈലുകള്‍ സ്വന്തമായി നിര്‍മ്മിക്കും; 3477 കോടി രൂപയുടെ മിസൈല്‍ ഇസ്രായേലില്‍ നിന്നും വാങ്ങാനുള്ള കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി
ഇന്ത്യ ഇസ്രയേലില്‍ നിന്നും 3477 കോടി രൂപയ്ക്ക് മിസൈല്‍ വാങ്ങാന്‍ ഒപ്പിട്ട കരാറില്‍ നിന്നും പിന്‍വാങ്ങി. ഇസ്രയേല്‍ സർക്കാർ പ്രതിരോധ കമ്പനിയായ റാഫേലിൽ നിന്നും ടാങ്കുകളെ വേധിക്കുന്ന സ്പൈക്ക് മിസൈലുകള്‍ വാങ്ങുവാനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷെ ഈ മിസൈലുകള്‍ കരാര്‍ തുകയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാം എന്ന് വ്യക്തമാക്കിയതോടെയാണ് ഇസ്രയേലുമായ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.
ഈ തീരുമാനം പ്രാവൃത്തികമായാല്‍ ഇന്ത്യന്‍ സേനയ്ക്കായി ഡിആർഡിഒ രണ്ട് വര്‍ഷത്തിനുള്ളില്‍ ടാങ്ക് വേധ മിസൈലുകള്‍ ലഭ്യമാക്കും. ഇസ്രയേലുമായുള്ള കരാറില്‍ നിന്നും പിന്‍മാറുന്നതായി ഔദ്യോഗികമായി ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു കഴിഞ്ഞു. ഇസ്രായേലിന്റെ സ്പൈക് മിസൈലുകൾ പലപ്പോഴും പരാജയപ്പെട്ട ഒരു മിസൈലാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇന്ത്യയുടെ പിന്‍മാറ്റം.
മുന്‍പ് തന്നെ സ്പൈക്ക് മിസൈലുകള്‍ ഇന്ത്യന്‍ സേനയ്ക്ക് എത്രത്തോളം ഉപകാരപ്പെടും എന്നതില്‍ പ്രതിരോധ വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതല്‍ അന്താരീക്ഷ ചൂടുള്ള ഇന്ത്യന്‍ അവസ്ഥയില്‍ സ്പൈക്ക് മിസൈലുകള്‍ ഫലിക്കുമോ എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന സംശയം. എങ്കില്‍ പോലും കരാറിന്‍റെ ഭാഗമായി ഇന്‍ഫ്രാറെഡ് സംവിധാനം ഫലപ്രദമാണ് എന്ന് തെളിയിക്കുന്നതിനായി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഇന്ത്യയുടെ കരാറില്‍ നിന്നുള്ള പിന്‍മാറ്റം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അഹമ്മദ് നഗര്‍ മേഖലയില്‍നിന്ന് ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിച്ച് ഡിആര്‍ഡിഒ തങ്ങളുടെ കരുത്ത് വ്യക്തമാക്കിയതോടെ സൈന്യം ഇവര്‍ക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ചുവെന്നാണ്റിമറ്റൊരു പ്പോര്‍ട്ട്.