പാഞ്ചാലിമേട്ടിലെ കൈയ്യേറ്റം; ക്ഷേത്രം നിൽക്കുന്നത് കൈയേറ്റ ഭൂമിയിൽ: ജില്ലാ കളക്ടർ
ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട്ടിലെ ഭൂമി കൈയേറ്റ വിവാദത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടിനെ പാടെ തള്ളി ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശൻ. പ്രദേശത്ത് ബോർഡിന‌് ഒരിഞ്ചു ഭൂമിപോലുമില്ലെന്ന് കളക്ടർ വ്യക്തമാക്കി. ഇവിടെ ക്ഷേത്രം നിൽക്കുന്നത് കൈയേറ്റ ഭൂമിയിൽ തന്നെയാണെന്നു പറഞ്ഞ കളക്ടർ കോടതി ഉത്തരവിട്ടാൽ പാഞ്ചാലിമേട്ടിലെ എല്ലാ അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
പാഞ്ചാലിമേട്ടില്‍ പെരുവന്താനം വില്ലേജില്‍ 211/814 സര്‍വേ നമ്പറില്‍പ്പെട്ട സ്ഥലത്താണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. ഈ 20 ഏക്കര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഏറ്റെടുത്ത് പാഞ്ചാലിമേട് വിനോദസഞ്ചാരപദ്ധതി ആരംഭിച്ചു. അതോടെ ഇവിടെ സ്ഥാപിച്ചിരുന്ന കുരിശുകള്‍ ഈ സ്ഥലത്തിനുള്ളിലായി. ഇവിടെ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കൈയ്യേറ്റ ഭൂമിയിലാണെന്ന് കളക്ടര്‍ പറയുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന‌് 22 ഏക്കർ ഭൂമിയാണ‌് ഇവിടെയുള്ളത‌്. വിവാദമായ പാഞ്ചാലിമേട് ചെങ്ങന്നൂർ പാണ്ടവൻപാറയുമായി ബന്ധപ്പെട്ടുള്ള ക്ഷേത്രത്തിന് വിട്ടുകിട്ടിയ ഭൂമിയിൽ കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ എത്തിയിരുന്നു.