മാതാപിതാക്കൾ ശകാരിച്ചു; പ്ലസ് വൺ വിദ്യാർത്ഥി പഠിച്ചിരുന്ന സ്കൂളിലെത്തി ആത്മഹത്യ ചെയ്തു
പാലയിൽ മാതാപിതാക്കൾ ശകാരിച്ചതിൽ മനംനൊന്ത് പ്ലസ്വൺ വിദ്യാർഥി സ്കൂൾ വളപ്പിൽ തൂങ്ങിമരിച്ചു. ഇന്നലെ രാവിലെയാണ് സ്കൂൾ വളപ്പിലെ നെല്ലിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉഴവൂർ സ്വദേശിയായ 16കാരനാണ് ആത്മഹത്യ ചെയ്തത്. പഠനത്തിൽ ശ്രദ്ധിക്കാതെ കൂട്ടുകൂടി നടക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കൾ ശകാരിച്ചതിനാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് സൂചനകൾ.
മദ്യപിച്ചെത്തിയ പിതാവുമായി വിദ്യാർഥി വാക്കുതർക്കമുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു. ഇതോടെ പാലായിലെ അമ്മവീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് ബുധനാഴ്ച രാത്രിയോടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
വീട്ടിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഇടക്കോലി ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിലാണ് ആത്മഹത്യ ചെയ്തത്. വിടെയാണ് മരണപ്പെട്ട കുട്ടി പത്താം ക്ലാസുവരെ ഇപഠിച്ചത്. രാവിലെ സ്കൂളിലെത്തിയ സ്കൂൾ ബസ് ഡ്രൈവർമാരാണ് കുട്ടി തൂങ്ങിനിൽക്കുന്നത് ശ്രദ്ധിച്ചത്.