മഹാരാഷ്ട്രയില്‍ 25 കോണ്‍ഗ്രസ്, എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് മന്ത്രി

single-img
9 June 2019

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ്, എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി ബി.ജെ.പി മന്ത്രി. ജലവിഭവ മന്ത്രി ഗിരീഷ് മഹാജനാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നാസിക്, ജാല്‍ഗാവ് ജില്ലകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് ഗിരീഷ്.

ബി.ജെ.പിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചു പ്രതിപക്ഷ പാര്‍ട്ടികളിലെ ചില നേതാക്കള്‍ ഫോണിലൂടെയും മറ്റും തന്നെ ബന്ധപ്പെട്ടതായി മന്ത്രി പറഞ്ഞു. ‘തന്റെ ചുറ്റുമുളള ചില നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാന് പോലും അറിയില്ല. ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍സി.പി സഖ്യം 50 സീറ്റുകളിലേക്ക് ചുരുങ്ങും’- ഗിരീഷ് മഹാജന്‍ പറഞ്ഞു.

2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 122 സീറ്റും ശിവസേന 63 സീറ്റും നേടിയിരുന്നു. 41 സീറ്റ് വീതമാണ് കോണ്‍ഗ്രസും എന്‍.സി.പിയും നേടിയത്.