ലോക ക്രിക്കറ്റിലെ വൻശക്തികൾ ഇന്ന് നേർക്കുനേർ

single-img
9 June 2019

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് തീപാറും പോരാട്ടം. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഓസ്ട്രേലിയയും കരുത്തരായ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭമാക്കിയ ഇന്ത്യയുമാണ് ഏറ്റുമുട്ടുന്നത്. ഓവലിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം ആരംഭിക്കുന്നത്.

രോഹിത് ശർമയുടെ സെഞ്ചുറിയും ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരുടെ മാസ്മരിക ബൗളിംഗുമാണ് ഇന്ത്യക്ക് ആദ്യ ജയം സമ്മാനിച്ചത്. ഓസ്ട്രേലിയൻ നിരയിൽ ഡേവിഡ് വാർണർ, ആരോണ്‍ ഫിഞ്ച്, ഉസ്മാൻ ഖ്വാജ, സ്റ്റീവ് സ്മിത്ത് എന്നിവർ ബാറ്റിംഗിൽ താളംകണ്ടെത്തിക്കഴിഞ്ഞു. മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, പാറ്റ് കമ്മിൻസ് തുടങ്ങിയവരുൾപ്പെടുന്ന ബൗളിംഗ് ആക്രമണവും തങ്ങളുടെ കരുത്ത് ആദ്യ രണ്ട് മത്സരങ്ങളിൽ വെളിപ്പെടുത്തിയതാണ്.

ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 12-ാം പോരാട്ടമാണിത്. എട്ട് തവണ കംഗാരുക്കൾ ജയിച്ചപ്പോൾ മൂന്നെണ്ണത്തിൽ മാത്രമാണ് ഇന്ത്യക്കു സന്തോഷത്തിനു വകനല്കിയുള്ളൂ. 1975ൽ ലോകകപ്പ് തുടങ്ങിയശേഷം ഇത്രയും തവണ വേറെ ഒരു ടീമും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല.