വയനാട് മണ്ഡലത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് പോയ തുഷാർ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്ത്രിസ്ഥാനമില്ല; രാജ്യസഭാംഗത്വം ആവശ്യപ്പെടാൻ തീരുമാനം
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയോട് കൂറ്റന്‍ പരാജയം ഏറ്റുവാങ്ങി കെട്ടി വെച്ച കാശ് പോലും നഷ്ടപ്പെടുത്തിയതിന് പിന്നാലെ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വം വേണമെന്ന് ആവശ്യം. തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാജ്യസഭാംഗത്വം തേടുന്നത്.
രാജ്യസഭാംഗത്വവും ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനമാനങ്ങളും സംബന്ധിച്ചു തിരഞ്ഞെടുപ്പിനു മുന്‍പു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി തുഷാര്‍ ധാരണയുണ്ടാക്കിയിരുന്നു. മന്ത്രിസഭാ രൂപീകരണത്തിനു ശേഷം ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചയുണ്ടാകും. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായുള്ള എന്‍ഡിഎ ചര്‍ച്ചകള്‍ക്കു തുഷാര്‍ നാളെ ഡല്‍ഹിയിലേക്കു പോകും.
കൂറ്റന്‍ ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ചു കയറിയപ്പോള്‍ തുഷാറിനു കെട്ടിവച്ച പണം നഷ്ടമായിരുന്നു. ഇതിനെക്കുറിച്ച് എന്‍ഡിഎ അന്വേഷിക്കും. ഉറച്ച ബിജെപി വോട്ടുകള്‍ ലഭിച്ചെങ്കിലും ബിഡിജെഎസിന്റെ അടിസ്ഥാനമെന്നു വിലയിരുത്തപ്പെടുന്ന എസ്എന്‍ഡിപി വോട്ടുകള്‍ പ്രതീക്ഷിച്ചതുപോലെ ലഭിച്ചിട്ടില്ലെന്നാണു പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. 1.50 ലക്ഷം വോട്ട് വരെ നേടുമെന്നാണ് ആദ്യഘട്ടത്തില്‍ എന്‍ഡിഎ വിലയിരുത്തിയത്. എന്നാല്‍, പകുതി മാത്രമേ ലഭിച്ചുള്ളു.