പി ജയരാജൻ്റെ പരാജയം സമ്പൂർണ്ണം; ഏഴു മണ്ഡലങ്ങളിൽ ആറും ജയരാജനെ കെെവിട്ടു
വടകര മണ്ഡലത്തില്‍ പി ജയരാജൻ തോൽവിയിലേക്ക്. 50 ശതമാനത്തില്‍പ്പരം വോട്ടുകള്‍ എണ്ണിയപ്പോള്‍, യുഡിഎഫിന്റെ കെ മുരളീധരന്‍ 47000 വോട്ടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നു. വടകര ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കണ്ണൂരിലെ തലശേരി നിയോജക മണ്ഡലത്തില്‍ മാത്രമാണ് ജയരാജന്‍ ലീഡ് ഉയര്‍ത്തിയത്.
ഒരു ഘട്ടം വരെ ജയരാജനെ പിന്തുണച്ച കൂത്തുപറമ്പും പിന്നീട് നഷ്ടമായി. പി ജയരാജന്റെ തട്ടകമാണ് കണ്ണൂരും മറ്റു നിയോജകമണ്ഡലങ്ങളായ വടകര, കുറ്റിയാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിലെല്ലാം പി ജയരാജനെ പിന്തളളി കെ മുരളീധരന്‍ കുതിക്കുകയായിരുന്നു.
തലശേരിയില്‍ ഇതുവരെ 31,422 വോട്ടുകളാണ് ജയരാജന്‍ പിടിച്ചത്. കെ മുരളീധരനുമായി 4000 വോട്ടിന്റെ വ്യത്യാസമാണുളളത്. കൂത്തുപറമ്പില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ഇരുവരും ഏകദേശം അറുപതിനായിരത്തിലധികം വോട്ടുകളാണ് സ്വന്തമാക്കിയത്. വടകരയില്‍ ജയരാജനെക്കാള്‍ 10000 വോട്ടുകള്‍ക്ക് മുന്‍പിലാണ് മുരളീധരന്‍.